Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക നേതാക്കള്‍ക്കു മുന്നില്‍ മോഡി; ബോര്‍ഡിനെ ചൊല്ലി കോണ്‍ഗ്രസ്, ബി.ജെ.പി വാഗ്വാദം

ന്യൂദല്‍ഹി-ദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മറ്റ് ആഗോള നേതാക്കളുടെയും  കട്ടൗട്ടുകള്‍ കാണിക്കുന്ന ബോര്‍ഡിനെ ചൊല്ലി വിവാദം. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി മോഡിയെ അഭിനന്ദിക്കുന്ന ഹോര്‍ഡിംഗിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തുവന്നു.
ദല്‍ഹി ബിജെപി നേതാവ് വിജയ് ഗോയലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇങ്ങനെയാണോ അതിഥികളെ  സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, ഹോര്‍ഡിംഗ് പഴയതാണെന്നും കോണ്‍ഗ്രസ് നേതാവ് 'വ്യാജ വാര്‍ത്ത' പ്രചരിപ്പിക്കുകയാണെന്നും പവന്‍ ഖേരയ്‌ക്കെതിരെ ബിജെപി തിരിച്ചടിച്ചു.
ഈ വര്‍ഷമാദ്യം, 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' എന്ന യു.എസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ ഇന്ത്യയിലെ  ജനസംഖ്യയുടെ 78 ശതമാനം അംഗീകൃത റേറ്റിംഗുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി മോഡിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഗവേഷണ സ്ഥാപനം 22 നേതാക്കളില്‍ നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി മോഡിയാണ് പട്ടികയില്‍ ഒന്നാമത്. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡയുടെ ജസ്റ്റിന്‍ ട്രൂഡോയും 40 ശതമാനം വീതം അംഗീകാരം നേടി യഥാക്രമം ഏഴ്, ഒമ്പത് സ്ഥാനങ്ങള്‍ നേടി.
സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്കായി ജി20 നേതാക്കള്‍ ദല്‍ഹിയില്‍ എത്തുന്നതിന് മുന്നോടിയായാണ് വിജയ് ഗോയലിനെതിരെ പവന്‍ ഖേരയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് നേതാവ് 'വ്യാജ വാര്‍ത്ത' പ്രചരിപ്പിക്കുകയാണെന്ന് വിജയ് ഗോയല്‍ ആരോപിച്ചു.
അങ്ങനെയൊരു ഹോര്‍ഡിംഗ് സ്ഥാപിച്ചിട്ടില്ലെന്നും ഇന്ത്യ ലോകത്തിന് ആതിഥേയത്വം വഹിക്കുന്ന ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം നിസ്സാര രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പഴയ ചിത്രം ഉപയോഗിക്കുകയാണെന്ന് ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ പറഞ്ഞു.

 

Latest News