Sorry, you need to enable JavaScript to visit this website.

മദ്രസകള്‍ നശിപ്പിച്ചാല്‍ ഹിന്ദുത്വത്തെ രക്ഷിക്കാന്‍ പാതി ജോലി പൂര്‍ത്തിയായി- രാജാ സിംഗ്

ഹിസാർ- ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ ടി.രാജ സിംഗ് വീണ്ടും. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിൽ സംഘ്പരിവാർ സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാജാ സിംഗിന്റെ പുതിയ വിദ്വേഷ പ്രസംഗം. ഭാരതത്തെ  ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള വഴിയിൽ വരുന്നവരുടെ തല വെട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദികൾക്കെതിരെ പ്രതിജ്ഞയെടുക്കാൻ അദ്ദേഹം എല്ലാ ഹിന്ദുക്കളോടും ആവശ്യപ്പെട്ടു.  ഹിന്ദുത്വത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കും. 'ഭാരതം' ഒരു ഹിന്ദു രാജ്യമാക്കും, അത് സംഭവിക്കുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ല. ഹിന്ദുക്കൾക്കെതിരെ ആരു സംസാരിച്ചാലും ഞങ്ങളവരെ വെറുതെ വിടില്ല. ഗസ്‌വായെ ഹിന്ദ് ആഗ്രഹിക്കുന്നവരെ ഞാൻ കശാപ്പ് ചെയ്യും. മുസ്ലീം മദ്രസകളിൽ തോക്കുകൾ ഉപയോഗിക്കുന്നതിന്  പരിശീലനം നലന്നുണ്ടെന്നും രാജ സിംഗ് പറഞ്ഞു, "മദ്രസകൾ കല്ലെറിയുന്നതിനും മറ്റുള്ളവരെ കൊള്ളയടിക്കുന്നതിനുമുള്ള പരിശീലനം നൽകുന്നു." തന്റെ സംസ്ഥാനത്തെ മദ്രസ പ്രവർത്തനങ്ങൾ തടയുന്നതിലൂടെ അസം മുഖ്യമന്ത്രി മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് രാജ സിംഗ് ചൂണ്ടിക്കാട്ടി.

രാജാ സിംഗ് കൂട്ടിച്ചേർത്തു: “അഞ്ച് വയസ്സ് മുതൽ മുസ്ലീം കുട്ടികൾക്ക് പാർലമെന്റ് ആക്രമിക്കാനും ബോംബുകൾ സ്ഥാപിക്കാനും മദ്രസകളിൽ മറ്റ് വിനാശകരമായ പ്രവർത്തനങ്ങൾ നടത്താനും പരിശീലനം നൽകുന്നു. മദ്രസ നശിപ്പിക്കുന്നത് ഹിന്ദുത്വത്തെ രക്ഷിക്കാനുള്ള പകുതി ജോലി ചെയ്യും.

Latest News