Sorry, you need to enable JavaScript to visit this website.

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; ചോദ്യം ചെയ്യല്‍ വോട്ടെടുപ്പിന് ശേഷം

തിരുവനന്തപുരം- അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യല്‍ വോട്ടെടുപ്പിന് ശേഷം. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ഹാജരാവാന്‍ പൂജപ്പുര പോലീസ് നോട്ടിസ് നല്‍കി. കേസെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് നോട്ടിസ് നല്‍കുന്നത്.സൈബര്‍ അധിക്ഷേപ പരാതിയില്‍ ഓഗസ്റ്റ് 30ന് പൂജപ്പുര പോലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വനിതാ കമ്മിഷനിലും, സൈബര്‍ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുന്‍ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസ്.അച്ചു ഉമ്മന്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. 'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു' -ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്.

Latest News