Sorry, you need to enable JavaScript to visit this website.

ഉദയനിധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ ദൽഹി പോലീസിൽ പരാതി നൽകി

ന്യൂദൽഹി- സന്താന ധർമ്മത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ തമിഴ്‌നാട്  കായിക മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ ദൽഹി പോലീസിൽ പരാതി നൽകി.സനാതൻ ധരത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന് പരാതിക്കാരനായ അഭിഭാഷകനായ വിനീത് ജിൻഡാൽ അവകാശപ്പെട്ടു.

സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതും അതിനെ കൊതുകുകൾ, ഡെങ്കിപ്പനി, കൊറോണ, മലേറിയ എന്നിവയുമായി താരതമ്യപ്പെടുത്തിയതും  തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറഞ്ഞു. ഉദയനിധി മാരന്റെ വാക്കുകൾ സനാതന ധർമ്മത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാട്ടി..

 രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത തമിഴ്‌നാട് സർക്കാരിലെ എം‌എൽ‌എയും മന്ത്രിയുമാണ് അദ്ദേഹം, എല്ലാ പ്രദേശങ്ങളെയും മതങ്ങളേയും ബഹുമാനിക്കണം, എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെ സനാതന ധർമ്മത്തിനെതിരെ  പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഹിന്ദു ധർമ്മ അനുയായികളുചെ  വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിരിക്കയാണെന്നും  പരാതിയിൽ പറയുന്നു.

ഇത്തരം പ്രസ്താവനയിലൂടെ ഉദയനിധി സ്റ്റാലിൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, ബി, 295 എ, 298, 505 എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തിരിക്കുന്നു. ഇവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്. അതിനാൽ, മുകളിൽ പറഞ്ഞ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ പറഞ്ഞു.

സനാതന ധർമ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അതിനെ എതിർക്കുന്നതിനു പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് സനാതന ധർമ നിർമാർജന സമ്മേളനത്തെ അഭിനന്ദിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

Latest News