Sorry, you need to enable JavaScript to visit this website.

എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ തകരാറ് ;1200 വിമാന സർവീസുകളെ ബാധിച്ചു 

ലണ്ടൻ-യുകെയിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് ആയിരക്കണക്കിന് വിമാന യാത്രക്കാർ കുടുങ്ങി.
1,200ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.

നാഷണൽ എയർ ട്രാഫിക് സർവീസസ് (നാറ്റ്‌സ്) വിമാനങ്ങൾ ഇറങ്ങുന്നതിന്റെ എണ്ണം പരിമിതപ്പെടുത്തിയതിനെത്തുടർന്ന് ആളുകൾ യുകെയിലും വിദേശത്തും കുടുങ്ങിക്കിടക്കുകയാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചിട്ടും കാര്യമായ കാലതാമസം ഇപ്പോഴും ഉണ്ടെന്ന് എയർലൈനുകളും വിമാനത്താവളങ്ങളും അറിയിച്ചു.
ചില  തടസ്സങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ഷെഡ്യൂളുകൾ കാര്യമായി തടസ്സപ്പെട്ടുവെന്ന് ഹീത്രൂ എയർപോർട്ട് അധികൃതർ പറഞ്ഞു, ചൊവ്വാഴ്ച യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച സാധാരണ ഷെഡ്യൂൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നതായി ഗാറ്റ്‌വിക്ക് എയർപോർട്ട് അറിയിച്ചു, എന്നാൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെട്ട് ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചു.
പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി നാറ്റ്‌സ് സ്ഥിരീകരിച്ചു. വിമാനങ്ങൾ സാധാരണ നിലയിലാകാൻ കുറച്ച് സമയമെടുക്കുമെന്ന് അതിൽ പറയുന്നു.

Latest News