Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ ഹിന്ദുത്വ സംഘടനകൾ റാലി നടത്തിയാൽ ട്രാക്ടർ മാർച്ച് നടത്തും-രാകേഷ് ടിക്കായത്ത്

ന്യൂദൽഹി-ഹരിയാനയിലെ നുഹിൽ ഹിന്ദുത്വ സംഘടനകൾ ബ്രജ് മണ്ഡല് യാത്ര നടത്തിയാൽ ട്രാക്ടർ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. 'അവർ നുഹിൽ ബ്രജ് മണ്ഡല് യാത്ര നടത്തിയാൽ ഞങ്ങൾ ട്രാക്ടർ റാലി സംഘടിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തുകയും ചെയ്യും- ശനിയാഴ്ച അൽവാറിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെ ടികായത്ത് പറഞ്ഞു. 
ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ എവിടെയായിരുന്നാലും ആ സംസ്ഥാനങ്ങളിലെ അന്തരീക്ഷം തകർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ടികായത് പറഞ്ഞു. സെപ്റ്റംബർ 28ന് ഹരിയാനയിലെ ബ്രജ് മണ്ഡല് യാത്രയ്ക്ക് സർക്കാർ അനുമതി നൽകിയാൽ ഞങ്ങൾ ട്രാക്ടർ റാലിയും സംഘടിപ്പിക്കും. ഈ റാലിയുടെ തീയതി അന്തിമമാക്കും. ഇതിനായി യോഗം ചേരും, യോഗത്തിൽ തീരുമാനമുണ്ടാകും.
ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്തെ രക്ഷിക്കാനാകില്ലെന്നും കർഷക നേതാവ് പറഞ്ഞു. 'ആർക്കും രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല. പ്രക്ഷോഭത്തിന് മാത്രമേ അതിനെ രക്ഷിക്കാൻ കഴിയൂ. കർഷകർ, തൊഴിലാളികൾ, തൊഴിൽരഹിതർ, അടിച്ചമർത്തപ്പെട്ട വ്യക്തികൾ എന്നിവർ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങളിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ. 

ജനങ്ങളെ പരസ്പരം പോരടിപ്പിക്കുകയും അവരുടെ ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഭരണാധികാരികളുടെ നയമെന്ന് ടികായത്ത് അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ദുർബലമാകുമ്പോൾ സ്വേച്ഛാധിപത്യം ഉയർന്നുവരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുകൊണ്ട് പ്രതിപക്ഷം ദുർബലമാകാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി.
 

Latest News