ജി20 യില്‍ വിഷന്‍ 2030 നേട്ടങ്ങള്‍ വിശദീകരിച്ച് സൗദി അറേബ്യ

റിയാദ്- ഓഗസ്റ്റ് 24 മുതല്‍ 25 വരെ ഇന്ത്യയിലെ ജയ്പൂരില്‍ നടന്ന ജി 20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗത്തില്‍ വാണിജ്യ മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് ഫോറിന്‍ ട്രേഡ് ചെയര്‍മാനുമായ ഡോ മജീദ് ബിന്‍ അബ്ദുല്ല അല്‍ ഖസാബിയുടെ നേതൃത്വത്തിലുള്ള സൗദി അറേബ്യയില്‍നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം പങ്കെടുത്തു. .

ശക്തവും വികസിതവുമായ ആഗോള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ജി20 മീറ്റിംഗുകള്‍ ഇന്ത്യയില്‍ നടക്കുന്നത്.

'വളര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള വ്യാപാരം, ഡബ്ല്യുടിഒ പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍, സൗദി സമ്പദ്വ്യവസ്ഥയുടെ പ്രാദേശികമായും ആഗോളമായും ഏകീകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭങ്ങള്‍ ആരംഭിച്ച രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ വെളിച്ചത്തില്‍ സൗദി സമ്പദ്വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ ചെലുത്തുന്ന സ്വാധീനം അദ്ദേഹം അവലോകനം ചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ വളര്‍ച്ച 172 ബില്യണ്‍ ഡോളറാണെന്നും എണ്ണ ഇതര കയറ്റുമതിയുടെ അളവ് 2018-2022 കാലയളവില്‍ 40 ശതമാനം വര്‍ധിച്ച് 28.7 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറക്കുമതി 4.6 ബില്യണ്‍ ഡോളറാണ്.

രാജ്യത്തെ മൊത്തം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം 1.2 ദശലക്ഷത്തില്‍ എത്തിയിട്ടുണ്ടെന്നും 80% തൊഴിലവസരങ്ങള്‍ നല്‍കുകയും 2016-2022 കാലയളവില്‍ ഇ-കൊമേഴ്സിന്റെ വാര്‍ഷിക വളര്‍ച്ച 33 ശതമാനത്തിലെത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

 

Latest News