Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈ-ഗോവ യാത്രക്ക് പാതി സമയം മതി

മുംബൈ- ഗോവ ഹൈവേയുടെ (എൻഎച്ച് 66) വിപുലീകരണം അവസാന ഘട്ടത്തിലാണ്. ഇതോടെ യാത്രാ സമയം 10 മണിക്കൂറിൽ നിന്ന് പകുതിയായി വെട്ടിക്കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അടുത്ത മാസം ഗണേശ ചതുർത്ഥിക്ക് മുമ്പ് പാത തുറന്നു കൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ പറഞ്ഞു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി വിവരം പങ്ക് വച്ചത്. മുഖ്യമന്ത്രി ഷിൻഡെയും തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം സ്ഥിരീകരിച്ചു.
സമൃദ്ധി ഹൈവേയിലൂടെയുള്ള 18 മണിക്കൂർ യാത്ര 8 മുതൽ 10 മണിക്കൂർ വരെ കുറഞ്ഞു. 
കർഷകർക്കും യാത്രക്കാർക്കും കൂടുതൽ അവസരങ്ങൾ ഒരുക്കി വിവിധ ആശയവിനിമയ സൗകര്യങ്ങളുടെ വിപുലീകരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്, കൊങ്കണിലും ഈ രീതിയിൽ ആശയവിനിമയ സൗകര്യങ്ങൾ വിപുലീകരിക്കും.
1,608 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എൻ.എച്ച് 66 ഹൈവേ പ്രാവർത്തികമായാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ഇത് മുംബൈയിലെ പൻവേലിനെ കന്യാകുമാരിയിലെ കേപ് കൊമോറിനുമായി ബന്ധിപ്പിക്കുകയും ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നിവയിലൂടെയും മറ്റ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുകയും ചെയ്യും. 
മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള റോഡ് മാർഗ്ഗമുള്ള യാത്രയിലും നിർണായക വ്യതിയാനമുണ്ടാകും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാത നിർമാണത്തിലെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്താറുണ്ട്. 

Latest News