Sorry, you need to enable JavaScript to visit this website.

ട്രംപിന് വിഷം പുരണ്ട കത്തയച്ച വനിതയ്ക്ക് 22 വര്‍ഷം തടവ്

ക്യുബെക്- അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിഷം പുരണ്ട കത്ത് അയച്ച കേസില്‍ വനിതയ്ക്ക്  22 വര്‍ഷം തടവ്. 56കാരിയായ ക്യുബെക്ക് സ്വദേശിനി പാസ്‌കേല്‍ ഫെറിയറിനാണ് ജൈവ ആയുധ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

2020 സെപ്റ്റംബറില്‍ കാനഡ- യു. എസ് അതിര്‍ത്തിയില്‍ വെച്ചാണ് പാസ്‌കേല്‍ അറസ്റ്റിലായത്. സ്വന്തമായി നിര്‍മ്മിച്ചെടുത്ത റിസിന്‍ എന്ന വിഷ പദാര്‍ഥം കത്തില്‍ പുരട്ടി ട്രംപിന് ഭീഷണി കത്തയച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് സംഭവം.

കത്തില്‍, ട്രംപിനെ വൃത്തികെട്ട സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിക്കുകയും മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്കെതിരെ ഒന്‍പത് കുറ്റങ്ങള്‍ വേറെയും നിലനില്‍ക്കുന്നുണ്ട്. അതില്‍ എട്ടെണ്ണം ടെക്സസിലെ ഫെറിയര്‍ പോലീസിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സമാനമായ കത്തുകള്‍ അയച്ചതിനുളളതാണ്.

Latest News