കണ്ണൂർ-കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ മൂന്ന് തീവണ്ടികൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ റെയിൽവെ സ്റ്റേഷനുകളിലും പരിസരങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കല്ലേറ് നടത്തിയ സംഭവത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലും പരിശോധന നടത്തിയത്.
അതിനിടെ, റെയിൽവെ ട്രാക്കുകളിൽ സംശയാസ്പദമായി സാഹചര്യത്തിൽ കാണപ്പെട്ട മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ആർ.പി.എഫ് ക സ്റ്റഡിയിലെടുത്തു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളായ മോഹിത് (40), ഷാ റൂഖ്(27), സുരേഷ് സിംഗ് (38) എന്നിവരെയാണ് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് കല്ലേറ് ഉണ്ടായ സമയത്ത് സംശാസ്പദമായി ട്രാക്കിൽ കണ്ടതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ വിശദീകരണം. പിടിയിലായവർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 7.11 നും 7.16 നും ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടനും നേരെയുമാണ് കണ്ണൂരിനും ശേഷമാണ് കല്ലേറുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എ ക്‌സ്പ്രസിനുനേരെയും ചെ ന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിക്ക് പരിക്കില്ല. വളപട്ടണത്തിനുമിടയിൽ കല്ലേ റുണ്ടായത്. കല്ലേറിൽ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ തകർ ന്നിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അന്വേഷണം പരിക്കില്ല.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസംരാവിലെ 11 മണിയോടെ കണ്ണപുരം-പാപ്പിനിശ്ശേരിക്കുമിടയിൽ തുരന്തോ എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഇന്നലെ ഓഖ എക്‌സ്പ്രസിന് നേരെയും കല്ലേറ് നടന്നിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ടെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.