Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എൻ.എസ്.എസ് ആർ.എസ്.എസിന്റെ ബി ടീം; വിശദീകരിക്കേണ്ടത് എ.കെ ബാലനെന്ന് ജെയ്ക് സി തോമസ്

കോട്ടയം - മിത്ത് വിവാദത്തിൽ എൻ.എസ്.എസ് ആർ.എസ്.എസിനൊപ്പം നിന്നിട്ടില്ലെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. വിശ്വാസത്തെ വർഗീയതയോട് കൂട്ടികലർത്തുന്നതിനെതിരെ എൻ.എസ്.എസ് നിലപാട് എടുത്തതായും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 എൻ.എസ്.എസ് ആർ.എസ്.എസിന്റെ ബി ടീമാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹമാണ് അതിന് വിശദീകരണം നൽകേണ്ടത്. ഉയർന്നു വന്ന ചില സാഹചര്യങ്ങളെ സംബന്ധിച്ച് ആയിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് എൻ.എസ്.എസ് സ്തുതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു ജെയ്ക് സി തോമസ്.
 ഒരു വർഗീയവാദിയും പെരുന്നയിലെ സംഘടനാ ആസ്ഥാനത്തേക്ക് വരേണ്ടെന്ന് പറഞ്ഞ നേതാവാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ. സുരേഷ് ഗോപിയെ ഇറക്കി വിട്ട സംഭവം എടുത്തുകാട്ടിയായിരുന്നു ജെയ്കിന്റെ പരാമർശം. ബി.ജെ.പി അനുഭാവം കാണിച്ച ചിലരെ എൻ.എസ്.എസ് പുറത്താക്കി. മതനിരപേക്ഷ രാഷ്ട്രീയത്തോട് എൻ.എസ്.എസ് കൂറ് പുലർത്തിയെന്നും ജെയ്ക് സി തോമസ് അവകാശപ്പെട്ടു. സി.പി.എമ്മിനോട് എൻ.എസ്.എസിന് വിയോജിപ്പുണ്ടോ എന്നത് വിഷയമല്ല. വർഗീയതയെ പുറത്ത് നിർത്തിയ പ്രസ്ഥാനമാണ് എൻഎസ്എസ്. മതനിരപേക്ഷമായി പ്രവർത്തിക്കുന്ന ഏത് സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിപ്പിനേക്കാൾ യോജിപ്പിന്റെ കാരണമാണുള്ളത്. ഇടതുമുന്നണി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെപ്പറ്റി പറയുമ്പോൾ യു.ഡി.എഫ് ഖബറിടങ്ങളിലെ മെഴുകുതിരിയെ പറ്റിയാണ് പറയുന്നതെന്നും വികസനത്തിലൂന്നി മറുപടി പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് വൈകാരികത ഉയർത്തി പ്രചാരണം നടത്തുന്നതെന്നും ജെയ്ക് ചൂണ്ടിക്കാട്ടി.
 

Latest News