Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെലങ്കാനയിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ മന്ത്രി എ.ചന്ദ്രശേഖർ പാർട്ടി വിട്ടു,കോൺഗ്രസിൽ ചേരും

ഹൈദരാബാദ്-തെലങ്കാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി മുൻ മന്ത്രി എ ചന്ദ്രശേഖർ  പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഇദ്ദേഹം കോൺഗ്രസിൽ ചേരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ചന്ദ്രശേഖർ തന്റെ രാജിക്കത്ത് സംസ്ഥാന ബിജെപി അധ്യക്ഷൻ ജി.കിഷൻ റെഡ്ഡിക്ക് അയച്ചു. സംഘടനയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചു. തെലങ്കാന സർക്കാരിന്റെ അനീതി തടയാൻ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് തവണ എംഎൽഎ പദവി വഹിച്ച അദ്ദേഹം കുറച്ചുകാലമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ മാസം ബിജെപി എംഎൽഎ എടാല രാജേന്ദർ പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ട് ചന്ദ്ര ശേഖറിന്റെ വീട്ടിൽ പോയിരുന്നു.

തെലങ്കാനയിലെ ബിജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി നിയമിതനായ രാജേന്ദർ ധൃതിപിടിച്ച് നടപടിയെടുക്കരുതെന്നാണ് ചന്ദ്രശേഖറിനോട് പറഞ്ഞിരുന്നത്. 

പാർട്ടിയിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ ചന്ദ്രശേഖർ രാജേന്ദറിനോട് വിശദീകരിച്ചിരുന്നു.  രണ്ടര വർഷം മുമ്പ് ബിജെപിയിൽ ചേർന്നെങ്കിലും ഒരു പദവിയും നൽകിയില്ലെന്നാണ് പ്രധാന പരാതി. 2021-ലാണ് ബി.ജെ.പിയിൽ ചേരുന്നതിനായി ചന്ദ്രശേഖർ കോൺഗ്രസ് വിട്ടത്.  1985 മുതൽ 2008 വരെ അഞ്ച് തവണ അദ്ദേഹം വികാരാബാദ് നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  തുടർച്ചയായി നാല് തവണ വികാരാബാദിൽ നിന്ന് തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) ടിക്കറ്റിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ടിആർഎസിൽ (ഇപ്പോൾ ബിആർഎസ്) ചേർന്ന അദ്ദേഹം 2004ൽ ടിആർഎസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യ ആന്ധ്രാപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യസർക്കാരിലാണ് മന്ത്രിയായി സേവനമനുഷ്ഠിച്ചത്. .

ഈ വർഷം അവസാനം  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ   ബിജെപിക്ക് തിരിച്ചടിയാണ് ചന്ദ്രശേഖറിന്റെ രാജി.

Latest News