Sorry, you need to enable JavaScript to visit this website.

മുന്നറിയിപ്പ് അവഗണിച്ച് വിദ്വേഷ പ്രസംഗങ്ങളുമായി ഹരിയാനയിൽ ഹിന്ദു മഹാപഞ്ചായത്ത്; പോലീസുകാരുടെ കൈവെട്ടും

പൽവേൽ-  ഹരിയാനയിലെ പൽവേലിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിൽ പോലീസിനെതിരെ തുറന്ന ഭീഷണി മുഴക്കി വിദ്വേഷ പ്രഭാഷകർ. വിദ്വേഷ പ്രസംഗം നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന സംസ്ഥാന പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് വിദ്വേഷ പ്രസംഗങ്ങൾ. നിങ്ങൾ ഒരു വിരൽ ഉയർത്തിയാൽ ഞങ്ങൾ നിങ്ങളുടെ കൈകൾ വെട്ടുമെന്ന് പോലീസിനെതിരെ തുറന്ന ഭീഷണി മുഴക്കി. മുസ്ലിംകളെ നേരിടാൻ തോക്കുകൾക്ക്  ലൈസൻസ് നൽകണമെന്നാണ് മറ്റൊരു പ്രസംഗകൻ ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന് പ്രഭാഷകർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ചില നേതാക്കൾ അവഗണിച്ചതായി സംഘാടകരെ ഉദ്ധരിച്ച്  എൻ‌ഡി‌ടി‌വിയുടെ റിപ്പോർട്ട് ചെയ്തു.

 വർഗീയ കലാപത്തിൽ ആറ് പേർ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൽവാൽ-നൂഹ് അതിർത്തിയിലെ പോണ്ടിർ ഗ്രാമത്തിൽ മഹാപഞ്ചായത്ത് യോഗം ചേർന്നത്. ആദ്യം നൂഹ് ജില്ലയിലെ കിര ഗ്രാമത്തിൽ നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത്  അനുമതി നിഷേധിക്കുകയായിരുന്നു. 

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ ഉൾപ്പെടുന്ന ‘സർവ് ഹിന്ദു സമാജിന്റെ’ ബാനറിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. വിഎച്ച്പി ഘോഷയാത്രയ്ക്കിടെ നുഹിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പള്ളി ഇമാമുടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു. 

അതേസമയം, ആക്രമണത്തിനിരയായതിന് ശേഷം നിർത്തിവെച്ച ഘോഷയാത്ര ഓഗസ്റ്റ് 28 ന് നുഹിൽനിന്ന് പുനരാരംഭിക്കുമെന്ന് ഗുരുഗ്രാമിൽ നിന്നുള്ള വിഎച്ച്പി നേതാവ് ദേവേന്ദർ സിംഗ് അറിയിച്ചു.

Latest News