Sorry, you need to enable JavaScript to visit this website.

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു;  ദൃശ്യങ്ങള്‍ പോണ്‍സൈറ്റിലിട്ട് വിദേശത്തേക്ക് മുങ്ങി

തിരുവല്ല-സുഹൃത്തായ യുവതിയെ ഹോട്ടല്‍മുറിയിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച ശേഷം വീഡിയോദൃശ്യങ്ങള്‍ പോണ്‍സൈറ്റ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് വിശ്വാസ വഞ്ചനയ്ക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുത്തിരിക്കുന്നത്.
യുവതി പരാതി നല്‍കുമെന്ന് മനസിലാക്കിയ ഇരുവരും വിദേശത്തേക്ക് കടന്നു. അതേ സമയം പോലീസിന്റെ മെല്ലെപ്പോക്കാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നു. പരാതിക്കാരിയുടെ മൊഴി പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. വിദേശത്തേക്കു കടന്ന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 28 ന് വൈകിട്ട് അഞ്ചിനാണ് നഗരമധ്യത്തിലെ ബാര്‍ ഹോട്ടലിലെ സ്യൂട്ട് റൂമിലേക്ക് ബിനു വിളിച്ചു വരുത്തിയത്. ഇരുവരും നേരത്തേ തന്നെ ഗള്‍ഫില്‍ വച്ച് പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമായി. യുവതിക്ക് മദ്യം നല്‍കിയ ശേഷം ബിനു ആദ്യം പീഡിപ്പിച്ചു. പിന്നാലെ ഉമേഷിനെയും വിളിച്ചു വരുത്തിയെന്നാണ് മൊഴി. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പോണ്‍സൈറ്റില്‍ അപ്ലോഡ് ചെയ്ത വിവരം യുവതി ഓഗസ്റ്റ് ഒന്നിനാണ് അറിയുന്നത്. തുടര്‍ന്ന് പ്രതികളെ ബന്ധപ്പെട്ടപ്പോള്‍ അറിയാതെ ലീക്കായതാണെന്നും നീക്കംചെയ്യാമെന്നും പറഞ്ഞു.
എന്നാല്‍, ഇത് നീക്കം ചെയ്യാതെ വന്നപ്പോള്‍ യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇതിനിടെ രണ്ടാം തീയതി യുവാക്കള്‍ രണ്ടും വിദേശത്തേക്ക് കടന്നു. യുവതി പീഡന വിവരം പറഞ്ഞെങ്കിലും പോലീസ് പരാതി രേഖാമൂലം വാങ്ങുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നാണ് ആരോപണം. രഹസ്യാന്വേഷണ വിഭാഗം സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ തിരക്കിട്ട് കേസെടുക്കുകയായിരുന്നു.

Latest News