Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമയിലെ മദ്യ ഉപഭോഗ രംഗങ്ങളിലെ മുന്നറിയിപ്പ് പണം നല്‍കി ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം- മദ്യത്തിന്റെ ഉപഭോഗം ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങള്‍ക്ക് കീഴിലുള്ള നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് സ്‌ക്രോളുകള്‍ അധികം വൈകാതെ അപ്രത്യക്ഷമായേക്കും. ഈ മുന്നറിയിപ്പുകള്‍ ഒഴിവാക്കാന്‍ അബ്കാരി (ഭേദഗതി) ബില്‍, 2023 ശബ്ദ വോട്ടിലൂടെ നിയമസഭ സെലക്ട് കമ്മിറ്റിക്ക് അയച്ചു. പക്ഷേ, മുന്നറിയിപ്പു പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു വ്യവസ്ഥയുണ്ട്. 50,000 രൂപ സര്‍ക്കാരിലേക്ക് നല്‍കണം. എന്തുവേണമെന്ന് സിനിമാ നിര്‍മ്മാതാവിന് തീരുമാനിക്കാം.

അത്തരം കൈറോണുകളും സ്‌ക്രീന്‍ മുന്നറിയിപ്പുകളും കലാപരമായ ആവിഷ്‌കാരത്തെ തടസ്സപ്പെടുത്തുകയും മദ്യപാനം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ വശങ്ങള്‍ പകര്‍ത്താനുള്ള സംവിധായകന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും കഥാഗതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന ചലച്ചിത്ര നിര്‍മ്മാതാവ് അടൂര്‍ ഗോപാലകൃഷ്ണന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

മദ്യപാനം മൂലമുള്ള അക്രമങ്ങളും മോശം പെരുമാറ്റങ്ങളും ചിത്രീകരിക്കുന്ന ദൃശ്യങ്ങളില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

നേരത്തെ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ആറ് മാസത്തെ തടവും 10,000 രൂപ പിഴയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ക്രിമിനല്‍ രഹിതമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പരസ്യദാതാവ് 50,000 രൂപ സര്‍ക്കാരിലേക്ക് മുന്‍കൂറായി നിക്ഷേപിച്ചാല്‍ മദ്യപരസ്യവും സര്‍ക്കാര്‍ അനുവദിക്കും. അതേസമയം നിയമപരമായ മുന്നറിയിപ്പുകള്‍ നീക്കംചെയ്ത് മദ്യപാനത്തെ ജനകീയമാക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമസഭാംഗം മാത്യു കുഴല്‍നാടന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി കുറ്റകരമല്ലാത്ത നിയമ വ്യവസ്ഥകള്‍ ക്രിമിനല്‍ രഹിതമാക്കാനുള്ള ഇടതു മുന്നണിയുടെ നയവുമായി ചേര്‍ന്നാണ് പുതിയ നയമെന്ന് എക്സൈസ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

Latest News