Sorry, you need to enable JavaScript to visit this website.

കുട്ടിയുടെ ഡമ്മിയുണ്ടാക്കി കൊലപാതകം പുനരാവിഷ്‌കരിച്ചേക്കും

ആലുവ- അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും തെളിവെടുപ്പ് നടത്താനൊരുങ്ങി പോലീസ്. കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയ കട, വീടിന്റെ പരിസരം, തായിക്കാട്ടുകരയില്‍ പ്രതി താമസിച്ച മുക്കത്ത് പ്‌ളാസ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും.
പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടിയുടെ ഡമ്മിയുണ്ടാക്കി കൊലപാതകം പുനരാവിഷ്‌കരിച്ചേക്കും. പ്രതിയെ ഇന്നലെ ആലുവ മാര്‍ക്കറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ഒരു ചെരിപ്പും ടീ ഷര്‍ട്ടിന്റെ ഭാഗങ്ങളും കണ്ടെടുത്തു. പീഡനശേഷം കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ പ്രതി തന്നെയാണ് പോലീസിന് കാണിച്ചു കൊടുത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലുവ ഡിവൈ.എസ്.പി എ.പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
 

Latest News