തലശ്ശേരി- ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തി മൂന്നര വർഷം തടവും 75000 രൂപ പിഴയും വിധിച്ചു. കൂത്തുപറമ്പ് നീർവേലി കണ്ടംകുന്നിലെ സി.പുരുഷോത്തമനെ(69)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത.് പ്രതി പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. 2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത.് കൂത്തുപറമ്പ് സി.ഐയായിരുന്ന ബി.രാജേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത.് പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ.ബീന കാളിയത്താണ് ഹാജരായത്.