Sorry, you need to enable JavaScript to visit this website.

വീഡിയോ കോളിനിടെ യുവതി വസ്ത്രമഴിച്ചു; ടെക്കി യുവാവിന് നഷ്ടമായത് ഒരു കോടി രൂപ

ബംഗളൂരു-മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹത്തിനു താൽപര്യം പ്രകടിപ്പിച്ച 1.1 കോടി രൂപ തട്ടി. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെയാണ് കബളിപ്പിച്ചത്.  സംഭവത്തില്‍ ഐടി ആക്ട് അനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ജോലിയുടെ ഭാഗമായി യുകെയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ  41 കാരനാണ്  തട്ടിപ്പിന് ഇരയായത്. മാട്രിമോണിയില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. 

മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ സൗഹൃദമായി. തുടര്‍ന്ന് മൊബൈല്‍ നമ്പറുകള്‍  കൈമാറി.  ഒരു ദിവസം അമ്മയുടെ ചികിത്സയ്ക്കായി അടിയന്തരമായി 1500 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. പിന്നീട് ഒരുദിവസം വീഡിയോ കോളിനിടെ യുവതി വസ്ത്രങ്ങള്‍ ഊരിമാറ്റി. എന്നാല്‍ 41കാരന്‍ അറിയാതെ യുവതി വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അശ്ലീല വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ 1.1 കോടി രൂപ തട്ടിയെടുത്തതായി പോലീസ് പറയുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. പണം കൈമാറിയ ശേഷം മാത്രമാണ് യുവതിയുടെ യഥാര്‍ഥ പേര് 41കാരന് മനസിലായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പേര് വ്യാജമാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി കാണിച്ചു യുവതിക്കെതിരെ യുവാവ്പൊ ലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ 84 ലക്ഷം രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി ബംഗളൂരു പൊലീസ് അറിയിച്ചു. ശേഷിക്കുന്ന 30 ലക്ഷം രൂപ യുവതി  ചെലവഴിച്ചിരുന്നു. യുവതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Latest News