ന്യൂദൽഹി- രാജ്യത്തെ 4,001 എംഎൽഎമാരിൽ ബിജെപിയുടെ 1,356 എംഎൽഎമാർക്ക് 16,234 കോടി രൂപയും 719 കോൺഗ്രസ് എംഎൽഎമാർക്ക് 15,798 കോടി രൂപയും ആസ്തിയുള്ളതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷനും (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ചുമാണ് എം.എൽ.എമാരുടെ ആസ്തി കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തുടനീളമുള്ള 4,001 എംഎൽഎമാരുടെ ആകെ ആസ്തി 54,545 കോടി രൂപയാണെന്ന് സർവേ വ്യക്തമാക്കുന്നു.
1,356 ബിജെപി എംഎൽഎമാരുടെ ആകെ ആസ്തി 16,234 കോടി രൂപയും 719 കോൺഗ്രസ് എംഎൽഎമാരുടേത് 15,798 കോടി രൂപയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ബിജെപിക്കും കോൺഗ്രസ് എംഎൽഎമാർക്കും പുറമെ 146 വൈഎസ്ആർസിപി എംഎൽഎമാർക്ക് 3,379 കോടി രൂപയുടെ ആസ്തിയുണ്ട്. 131 ഡിഎംകെ എംഎൽഎമാർക്ക് 1,663 കോടി രൂപയുടെ ആസ്തിയാണുള്ളത്. 161 എഎപി എംഎൽഎമാരുടെ ആകെ ആസ്തി 1,642 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയുടെയും കോൺഗ്രസിന്റെയും സിറ്റിംഗ് എംഎൽഎമാരുടെ ആകെ ആസ്തി യഥാക്രമം 16,234 കോടി രൂപയും 15,798 കോടി രൂപയുമാണ്.
സിറ്റിംഗ് ബി.ജെ.പി, കോൺഗ്രസ് എം.എൽ.എമാരുടെ മൊത്തം ആസ്തി മിസോറാമിന്റെ 2023-24 വാർഷിക ബജറ്റായ 14,210 കോടി രൂപയേക്കാൾ വലുതാണ്. സംസ്ഥാന അസംബ്ലികളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിറ്റിങ് എംഎൽഎമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നുള്ളതാണ് വിവരങ്ങൾ.