നുഹ്- പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസിൽ പ്രതിയായ കുപ്രസിദ്ധ പശു സംരക്ഷകൻ മോനു മനേസർ എന്ന മോഹിത് യാദവ് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ശോഭാ യാത്രയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ നുഹ് ജില്ലയിൽ വർഗീയ സംഘർഷം.
മനേസർ ഒളിവിൽപ്പോയതായാണ് പോലീസ് പ്രഖ്യാപിച്ചിരുന്നത്. ഇയാൾ ശോഭായാത്രയിൽ പങ്കെടുത്തതോടെ ഇരുപക്ഷവും പരസ്പരം കല്ലെറിഞ്ഞു, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മേവാത്തിലെ ശോഭാ യാത്രയെക്കുറിച്ച് അറിയിക്കുകയും അനുയായികളോട് വലിയ തോതിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്ന വീഡിയോ മോനു മനേസർ നേരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരുന്നു.