Sorry, you need to enable JavaScript to visit this website.

കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ സ്ഥാനം മോര്‍ച്ചറിയിലാകുമെന്ന് പറയാന്‍ വിപ്ലവ നേതാക്കളാരുമില്ലെന്ന് നടന്‍ ഹരീഷ് പേരടി

കൊച്ചി - കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ ക്രിമിനലുകളുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്ന് നടന്‍ ഹരീഷ് പേരടി. ആലുവയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം. പുരോഗമനവാദികള്‍ക്ക് ദൂരക്കാഴ്ച്ചയുടെ കണ്ണട മാത്രമെ ധരിക്കാന്‍ പാടുള്ളൂവെന്നുള്ളതു കൊണ്ട് മണിപ്പൂര്‍ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാത്സംഗങ്ങളെ പറ്റി മാത്രം സംസാരിക്കാമെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

വെറും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍വെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുന്നു...കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല...നമുക്ക് മണിപ്പുര്‍ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാല്‍സംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം...പ്രതിഷേധിക്കാം...കാരണം നമ്മള്‍ പുരോഗമനവാദികള്‍ക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാന്‍ പാടുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..മൂക്കിന് താഴെയുള്ള കാഴ്ചകളെ 'ഒറ്റപ്പെട്ട' എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാന്‍ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മള്‍...ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം...മകളെ ജീവിക്കാന്‍ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് ...??????രക്ഷിതാക്കളെ ജാഗ്രതൈ.

Latest News