ആലുവ-ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദ്‌നിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചതായി ആരോപണം. രേവന്ത് എന്ന പൂജാരിയാണ് പിന്നീട് അന്ത്യകർമ്മങ്ങൾ നടത്തിയത്. ഹിന്ദിക്കാരിയുടെ കുട്ടിയല്ലേ എന്ന് പറഞ്ഞ് മറ്റു പൂജാരിമാർ വന്നില്ലെന്നും രേവന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
ആലുവ, മാള, കുറമശ്ശേരി ഭാഗത്തൊക്കെ പൂജാരിമാർക്ക് വേണ്ടി അന്വേഷിച്ചു. ഒരു പൂജാരിയും വരാൻ തയ്യാറായില്ല. അവരൊന്നും മനുഷ്യൻമാരല്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് അവർ ചോദിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയും മനുഷ്യനല്ലേ. അപ്പോൾ ഞാൻ വിചാരിച്ചു. നമ്മുടെ മോൾടെ കാര്യമല്ലേ, ഞാൻ തന്നെ കർമ്മം ചെയ്യാമെന്ന്. എനിക്ക് കർമ്മങ്ങൾ അത്ര നന്നായി അറിയില്ല. ഇതിന് മുമ്പ് ഒരു മരണത്തിന് മാത്രമേ കർമ്മം ചെയ്തിട്ടുള്ളൂവെന്നും രേവന്ത് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ച ശേഷമാണ് രേവന്ത് അൻവർ സാദത്ത് എം.എൽ.എക്കൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചത്.