Sorry, you need to enable JavaScript to visit this website.

ലഗേജ് നഷ്ടപ്പെട്ട വിമാനയാത്രക്കാരന് എയർ ഇന്ത്യ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ന്യൂദൽഹി- യാത്രക്കിടെ ലഗേജ് നഷ്ടപ്പെട്ട യാത്രക്കാരന് 2.03 ലക്ഷം രൂപ എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി.  ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്ത് എയർ ഇന്ത്യ സമർപ്പിച്ച ഹരജി തള്ളി ജസ്റ്റിസുമാരായ ഹിമ കോഹ് ലി, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബഞ്ചാണ്് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നാഗ്പൂരിൽ നിന്ന് ഗോവയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ  ബാഗ് നഷ്ടപ്പെട്ട തുഷാർ കോത്താരിയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. ജില്ലാ, സംസ്ഥാന കമ്മീഷനുകൾ പരാതിക്കാരന് അനുകൂലമായി വിധിക്കുകയും നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് നിർദേശിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് എയർ ഇന്ത്യ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചു. ഈ മാസം രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ എൻസിഡിആർസി എയർ ഇന്ത്യയുടെ ആവശ്യം തള്ളുകയും ലഗേജ് നഷ്ടപ്പെട്ട പരാതിക്കാരന് 2.03 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്താണ് എയർ ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്.  കോത്താരിയും  കുടുംബവും 16 ബാഗുകൾ യാത്രക്കിടെ എയർ ഇന്ത്യക്ക് കൈമാറിയിരുന്നു. ഇതിനുള്ള ബോർഡിംഗ് പാസുകൾ കമ്പനി നൽകുകയും ചെയ്തു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ 15 ബാഗുകൾ മാത്രമാണ് തിരികെ ലഭിച്ചത്. 

Latest News