Sorry, you need to enable JavaScript to visit this website.

മദര്‍ തെരേസയേയും വെറുതെ വിടാതെ തസ്ലീമ നസ്‌റീന്‍

കൊല്‍ക്കത്ത- മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപക മദര്‍ തെരേസക്കെതിരെ വിവാദ എഴുത്തുകാരി തസ്്‌ലീമ നസ്‌റീന്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മദര്‍ തെരേസയുടെ ചാരിറ്റി സ്ഥാപനം കുട്ടികളെ വിറ്റതില്‍ പുതുമയില്ലെന്നും മദര്‍ തെരേസ തന്നെ അധാര്‍മികവും മനുഷ്യത്വ വിരുദ്ധവും കിരാതവുമായ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ബംഗ്ലാദേശി എഴുത്തുകാരിയുടെ ട്വീറ്റ്.
മദര്‍ തെരസേയെ കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഒന്നും അറിയാതെയാണ് തസ്്്‌ലീമയുടെ ട്വീറ്റെന്ന് കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഫാദര്‍ തോമസ് ഡിസൂസ പറഞ്ഞു. വേദനിപ്പിക്കുന്നതാണ് തസ്്‌ലീമയുടെ ട്വീറ്റെന്നും ഒന്നും പറയാനില്ലെന്നുമാണ് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പ്രതികരിച്ചത്.
മദര്‍തെരേസയേയും അവര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി ആസൂത്രിത ശ്രമം നടത്തുകയാണെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കു പിന്നാലെയാണ് തസ്്‌ലീമയുടെ ട്വീറ്റ്.
ജാര്‍ഖണ്ഡില്‍ ദത്തെടുക്കാനെത്തിയ ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റുവെന്ന കേസിനെ തുടര്‍ന്നാണ് മിഷനറീസ് ഓഫ് ചാരിറ്റി വിവാദത്തിലായത്.

Latest News