പട്ന- ബീഹാറിലെ ഗോപാൽഗഞ്ചിൽ സുഹൃത്തുക്കളുടെ വിനോദവും മോമോ-ഈറ്റിംഗ് ചലഞ്ചും ഒരാളുടെ മരണത്തിൽ കലാശിച്ചു. ബിപിൻ കുമാർ പാസ്വാൻ (25) ആണ് അമിതമായ അളവിൽ മോമോ കഴിച്ച് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പിതാവ് സുഹൃത്തുക്കളെ കുറ്റപ്പെടുത്തി. മകന്റെ മരണത്തിനു പിന്നിൽ സുഹൃത്തുക്കളുടെ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു
മൊബൈൽ റിപ്പയർ ഷോപ്പിലാണ് പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്‌ച പതിവുപോലെ കടയിൽ പോയ ഇയാൾ പിന്നീട് സുഹൃത്തുക്കളുമായി സംഗമിക്കുകയായിരുന്നു. ഒരാൾക്ക് കഴിക്കാവുന്ന പരമാവധി മോമോകൾ ഉപയോഗിച്ച് പരസ്പരം വെല്ലുവിളിക്കാൻ സംഘം തീരുമാനിച്ചു. സുഹൃത്തുക്കൾ പാസ്വാനേയും മോമോസ് ചാലഞ്ചിൽ പങ്കെടുക്കാൻ വെല്ലുവിളിച്ചു. കൂടുതൽ മോമോസ് കഴിച്ച ശേഷം പാസ്വാൻ ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സുഹൃത്തുക്കൾ ചേർന്ന് മകനെ വിഷം നൽകി കൊന്നതാണെന്ന് പിതാവ് ആരോപിച്ചു.