Sorry, you need to enable JavaScript to visit this website.

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങുന്നതിനിടെ കോൺഗ്രസ് നേതാവ് പിടിയിൽ; രാഹുലിനൊപ്പമുള്ള ചിത്രം പുറത്ത്

ജയ്പൂർ-രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർപിഎസ്‌സി) റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ജോലി ലഭിക്കാൻ 18.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോൺഗ്രസ് നേതാവ് ഗോപാൽ കേശവത്ത് ഉൾപ്പെടെ നാല് പേർ  അറസ്റ്റിലായി. ഇത് സംബന്ധിച്ച് ഇരയായ യുവാവിൽ നിന്ന് സിക്കാർ അഴിമതി വിരുദ്ധ ബ്യൂറോക്ക്  (എ.സി.ബി) പരാതി ലഭിക്കുകയായിരുന്നു.  ഇക്കാര്യം അന്വേഷിച്ച എസിബി ആർപിഎസ്‌സിയിലെ എക്‌സിക്യൂട്ടീവ് ഓഫീസർ റിക്രൂട്ട്‌മെന്റിനായി കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തി. ആദ്യം 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് 25 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു.വെള്ളിയാഴ്ച 18.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ബ്രോക്കർമാരായ അനിൽകുമാറും ബ്രഹ്മപ്രകാശും അറസ്റ്റിലായി.ഇതിൽ 7.5 ലക്ഷം രൂപ പരാതിക്കാരന് തിരികെ നൽകിയ ശേഷം തുക രാജസ്ഥാൻ പ്രദേശ് വിമുക്ത് ഗവമന്തു ഔർ അർദ്ധ-ഗുമന്തു വെൽഫെയർ ബോർഡ് മുൻ ചെയർമാൻ ഗോപാൽ കേശവത്തിന് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

ബാക്കി 11 ലക്ഷം രൂപയിൽ 7.50 ലക്ഷം രൂപ ബ്രോക്കർ രവീന്ദ്ര ശർമയുടെ മകൻ ബൽറാമിന് കൈക്കൂലിയായി നൽകാനാണ് ബ്രോക്കർമാരായ അനിൽകുമാറും ബ്രഹ്മപ്രകാശും വെള്ളിയാഴ്ച രാത്രി സിക്കാറിലെത്തിയത്. രവീന്ദ്രനെയും എസിബി അറസ്റ്റ് ചെയ്തു. ഇതിനുശേഷം, പരാതിക്കാരൻ 7.50 ലക്ഷം രൂപ കൈക്കൂലിയായി ഗോപാൽ കേശവത്തിന് നൽകാനെത്തി.  കൈക്കൂലി വാങ്ങുന്നതിനിടെ  എസിബി ഗോപാൽ കേശവത്തിനെ പിടികൂടി. നാല് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കൈക്കൂലി തുക കണ്ടെടുത്തതായി എസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആർപിഎസ്‌സിയിൽ ജോലി ലഭിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഇവർ പണം ആവശ്യപ്പെട്ടത്.

അതിനിടെ, കേശവത്തിനെ നേരത്തെ തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് ദോത്തസ്ര പറഞ്ഞു. പ്രതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രം കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പങ്കുവെച്ചു.

Latest News