മുന്‍കൂട്ടി പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് വൈകി രോഗി മരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി -  മുന്‍കൂട്ടി പണം നല്‍കാത്തതിന്റെ  പേരില്‍ ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന അസ്മ എന്ന വയോധികയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ റഫര്‍ ചെയ്യുകയായിരുന്നു. ഇവിടേയ്ക്ക് എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ 900 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ കൂട്ടിരിപ്പുകാരുടെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ല, പണം നല്‍ക്കാന്‍ വൈകിയതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍ ആംബുലന്‍സ് എടുക്കാന്‍ തയ്യാറായില്ല. അര മണിക്കൂര്‍ കഴിഞ്ഞ് രോഗിയുടെ വീട്ടില്‍ നിന്ന് പണം എത്തിച്ച ശേഷമാണ് ആംബുലന്‍സില്‍ രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ എറണാകുളത്ത് എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ അന്വേഷണ വിധേമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Latest News