Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ അവധിക്കെത്തിയ യുവാവിനെ ഭാര്യമാര്‍ ചേര്‍ന്ന് കുത്തിക്കൊന്നു

പട്‌ന - ആദ്യ ഭാര്യയും ഇപ്പോഴത്തെ ഭാര്യയും ചേര്‍ന്ന് ബീഹാറില്‍ യുവാവിനെ കുത്തിക്കൊന്നു. മൂവ്വരും തമ്മിലുള്ള തര്‍ക്കമാണ് ആലംഗീര്‍ അന്‍സാരിയെന്ന യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഭേല്‍ഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഡ്വാലിയ റായ്പുരയിലാണ് സംഭവം നടന്നത്.  ദല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്ന ആലംഗീര്‍ അന്‍സാരി പെരുന്നാള്‍ അവധിയക്ക് വീട്ടില്‍ എത്തിയതായിരുന്നു. പത്ത് വര്‍ഷം മുമ്പാണ് ആലംഗീര്‍ ആദ്യ ഭാര്യ സല്‍മയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായതോടെ സല്‍മ ഭര്‍ത്താവിന്റെ അടുത്തു നിന്ന് മാറി താമസിക്കാന്‍ തുടങ്ങി. ഇതിനിടെ ആറുമാസം മുമ്പ് ബംഗാള്‍ സ്വദേശിയായ ആമിനയെ കൂടി ആലംഗീര്‍ വിവാഹം ചെയ്യുകയായിരുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ ആലംഗീര്‍ നാട്ടിലെത്തിയതറിഞ്ഞ് സല്‍മ ജൂലൈ ഒമ്പതിന് ബീഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാതോടെ ഭാര്യമാര്‍ ചേര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ ആലംഗീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞു. സംഭവത്തില്‍ സല്‍മയെയും ആമിനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

Latest News