ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി. ജെ. പി നേതാവിന്റെ വീട് ഇടിച്ചു തകര്‍ത്തു

ഭോപ്പാല്‍- ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 

സംഭവം വിവാദമായതോടെ പ്രവേഷ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട് ഇടിച്ചു നിരത്തുകയായിരുന്നു. എന്നാല്‍ സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടി കുത്തിപ്പൊക്കിയതാണെന്ന് പ്രതിയുടെ വീട്ടുക്കാര്‍ ആരോപിച്ചു.

ബി. ജെ. പി സിദ്ധി എം. എല്‍. എ കേഥാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് പ്രവേഷ് ശുക്ല. നിലത്തിരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തും തലയിലും സിഗരറ്റ് വലിച്ച് മൂത്രമൊഴിക്കുന്ന പ്രവേഷ് ശുക്ലയുടെ വീഡിയോ പ്രചരിച്ചിരുന്നു. ദേശീയ സുരക്ഷാ ആക്ട്, എസ്.  സി, എസ്. ടി ആക്ട് എന്നിവയ്ക്കു പുറമേ മറ്റു വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Latest News