ലണ്ടൻ- പതിനായിരം സ്ത്രീകളുമായി താൻ കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി മുന്‍ ഡിഫൻഡർ ബെഞ്ചമിൻ മെൻഡി അവകാശപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഒരു ബലാത്സംഗത്തിനു ഒരു ബലാത്സംഗശ്രമത്തിനും കേസ് നേരിടുകയാണ് ബെഞ്ചമിൻ. ഇദ്ദേഹത്തിന്റെ അവകാശവാദം ഒന്നിലധികം ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഇദ്ദേഹത്തിന്റെ കരാർ ശനിയാഴ്ചയാണ് അവസാനിച്ചത്. 2020 ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള തന്റെ മാളികയിൽ വച്ച് 24 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുകയാണ്. മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇവരോടാണ് താൻ പതിനായിരം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബെഞ്ചമിൻ മെൻഡി പറഞ്ഞത്. 2018-ൽ ഫ്രാൻസ് ലോകകപ്പ് ഫുട്‌ബോൾ കിരീടം ചൂടിയപ്പോൾ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.
ബലാത്സംഗ ആരോപണം ബെഞ്ചമിൻ മെൻഡി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഇദ്ദേഹത്തിനെതിരെ ഉണ്ടായ ചില കേസുകളിൽ നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു. വിചാരണ പൂർത്തിയാകാത്ത കേസുകളുടെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. 2017ൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ നിന്നാണ് ബെഞ്ചമിൻ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. സിറ്റിക്കായി 75 തവണ കളിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 15 മുതൽ കളിച്ചിട്ടില്ല നാല് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമ കേസുകളുമാണ് ഇയാളുടെ പേരിലുള്ളത്. 2019 നവംബറിലാണ് ഫ്രാൻസിനായി അവസാനം കളിച്ചത്.