Sorry, you need to enable JavaScript to visit this website.

വ്യാജ ആരോപണ കേസില്‍ ടീസ്ത സെതല്‍വാദിന് തിരിച്ചടി ; ജാമ്യം റദ്ദാക്കി, കീഴടങ്ങാന്‍ നിര്‍ദ്ദേശം

അഹമ്മദാബാദ് - ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ  ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ടീസ്തയോട്  ഉടന്‍ കീഴടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.  കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം കിട്ടി. സ്ഥിര ജാമ്യത്തിനായി സമര്‍ പ്പിച്ച അപേക്ഷയാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്. ടീസ്തയ്ക്ക് പുറമെ ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഡി ഐ ജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

 

Latest News