പെരിന്തൽമണ്ണ- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയ യുവാവിന് എതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച കേസിൽ സംഘപരിവാർ പ്രവർത്തകൻ പിടിയിൽ. ബൈജു പൂക്കോട്ടുംപാടം എന്ന വർഗീയ വാദിയെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വർഗീയ പരാമർശവും കലാപ ആഹ്വാനവും നടത്തിയ സംഭവത്തിൽ ഇയാൾക്ക് എതിരെ ഐ.പി.സി 153 എ പ്രകാരമാണ് കേസ് എടുത്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിൽ ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. വർഗീയ വിദ്വേഷ പ്രചാരണം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി വിവിധ വകുപ്പുകളിൽ ഇയാൾക്ക് എതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസുണ്ട്.
മുസ്‌ലിംകൾ കഫവും തുപ്പലും ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് എന്നിങ്ങനെ നിരവധി വർഗീയ പരാമർശങ്ങൾ ആണ് വീഡിയോയിലുള്ളത്. 'തുപ്പൽ ഫുഡ് 'മാണ്ട', ഗണപതിക്ക് നിവേദിച്ച വെജിറ്റേറിയൻ മതി, മലപ്പുറം മുസ്‌ലിംകൾ രംഗത്ത്'; എന്ന തലക്കെട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.