Sorry, you need to enable JavaScript to visit this website.

നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോയെന്ന് സംശയം; മലക്കം മറിഞ്ഞ് എസ്.എഫ്.ഐ

തിരുവനന്തപുരം- വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കയ്യിൽ കിട്ടിയ രേഖകൾ അനുസരിച്ചാണ് നിഖിലിന്റേത് വ്യാജ സർട്ടിഫിക്കറ്റല്ല എന്ന് പറഞ്ഞത്. കലിംഗ സർവ്വകലാശാലയിൽ പോയി ഇക്കാര്യം പരിശോധിക്കാനാകില്ലെന്നും ആർഷോ പറഞ്ഞു.  കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്റ്റാർ സന്ദീപ് ഗാന്ധി. സർവ്വകലാശാല രേഖകളിൽ ഇങ്ങിനെയൊരു പേരില്ലെന്നും സന്ദീപ് ഗാന്ധി പറഞ്ഞു. കേരള സർവ്വകലാശാല ബന്ധപ്പെട്ടാൽ ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞിരുന്നു. നിഖിലിന്റെ എം.കോം പ്രവേശനത്തിൽ ക്രമക്കേടില്ലെന്ന് ആർഷോ പറഞ്ഞിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും നിഖിൽ പരീക്ഷ എഴുതി പാസായതാണ് എന്നുമായിരുന്നു ആർഷോ പറഞ്ഞത്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്ന് വാർത്ത നൽകിയത്. 2018-ൽ കായംകുളം കോളേജിലെ യു.യു.സി എന്ന നിലയിലാണ് നിഖിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയായയത്. കോളേജിൽനിന്ന് തെരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നുവെന്നും ആർഷോ പറഞ്ഞു.
 

Latest News