Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൊറിയുന്നവരോട്: ഞാൻ മാന്തും! പിന്നെ നിലവിളിക്കരുത്; അണ്ണാക്കിൽ വിരലിട്ട് ശർദ്ധിപ്പിക്കരുതെന്നും ബി.ജെ.പി വിട്ട രാമസിംഹൻ അബൂബക്കർ

- മുസൽമാനായ ഹിന്ദുവല്ല, അബ്ദുല്ലക്കുട്ടിയെ പോലുള്ള മുസ്‌ലിംകളെയാണ് വേണ്ടതെന്നാണ് ബി.ജെ.പിയിൽ എത്തും മുമ്പ് ഒരു നേതാവ് എന്നോട് പറഞ്ഞത്. മെയിൽ ചെയ്ത രാജിവിവരം പത്രക്കാർക്ക് ചോർത്തി നൽകിയവരെക്കുറിച്ച് അന്വേഷിച്ചിട്ട് മതി എന്നേ ക്രൂശിക്കാനെന്നും ഗ്രൂപ്പ് വഴക്കിൽ ബലിയാടാക്കരുതെന്നും രാമസിംഹൻ അബൂബക്കർ ഓർമിപ്പിച്ചു.

കോഴിക്കോട് - 'എന്നെ കുത്തിക്കൊല്ലും മുമ്പ് എനിക്കെതിരേ കളിച്ചതാരാണെന്ന് കണ്ടെത്തണമെന്ന്' ബി.ജെ.പി വിട്ട ചലച്ചിത്ര സംവിധായകൻ രാമസിംഹൻ അബൂബക്കർ. ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അദ്ദേഹം നേരിടുന്ന ആരോപണങ്ങൾക്കു മറുപടിയെന്നോണം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 രാമസിംഹൻ എന്ന പേര് സ്വീകരിച്ച് ബി.ജെ.പിയിലേക്ക് എത്തുന്നതിന് മുമ്പ് പാർട്ടിയിലെ ഒരു ഉന്നത നേതാവ്, മുസൽമാനായ ഹിന്ദുവിനെയല്ല തങ്ങൾക്ക് വേണ്ടത് പകരം മുസ്‌ലിംകളെ പാർട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസല്മാനെയാണെന്നാണ് തന്നോട് പറഞ്ഞത്. ഈ പറഞ്ഞത് ആരാണെന്ന് ആരാണെന്നു എന്റെ മര്യാദകൊണ്ട് ഞാൻ വെളിപ്പെടുത്തുന്നില്ല. രാജി സംബന്ധിച്ച് പാർട്ടിക്ക് നല്കിയ മെയിൽ പത്രക്കാർക്ക് ചോർത്തിക്കൊടുത്തത് ബി.ജെ.പിയുടെ സ്റ്റേറ്റ് ഓഫീസിൽനിന്നാണെന്നും ഒരു ഗ്രൂപ്പിലും താനില്ലെന്നും രാമസിംഹൻ അബൂബക്കർ കുറിച്ചു.
 രാജിവെച്ചപ്പോൾ തന്നെ പലരും തന്നെ വിളിച്ചു. സി.പി.എമ്മിലേക്ക് പോകുന്നുവെന്ന കിംവദന്തി പരന്നപ്പോഴാണ് പ്രതികരിച്ചത്. തന്നെ കുറ്റപ്പെടുത്തുന്നത് തുടർന്നാൽ അഞ്ചുവർഷമായി ഉള്ളിൽ കൊണ്ടുനടന്നതെല്ലാം പുറത്തേക്കിടാൻ നിർബന്ധിതനാവും. അധികാരമോ സ്ഥാനമോ ആഗ്രഹിച്ചിട്ടില്ലെന്നും ഗ്രൂപ്പ് വഴക്കിൽ തന്നെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

'ചിലത് പറയാതെ വയ്യ, എനിക്കെതിരെ ഘോരാഘോരം ശബ്ദിക്കുന്നവർ ഒന്നറിയുക, എന്റെ രാജി ഒരു കുഞ്ഞിനെപ്പോലും അറിയിക്കാതെയാണ് ഞാൻ ചെയ്തത്, കുറച്ചു ദിവസം മുമ്പ്, പത്രക്കാരെ വിളിച്ച് സമ്മേളനം നടത്തിയല്ല ഞാൻ രാജി പ്രഖ്യാപിച്ചത്, എന്നാൽ ഞാൻ വളരെ രഹസ്യമായി കൊടുത്ത മെയിൽ പത്രക്കാർക്ക് ചോർത്തി നല്കിയത് ബിജെപിയുടെ സ്റ്റേറ്റ് ഓഫീസിൽ നിന്നു തന്നെയാണ്.. പലരും എന്നേ വിളിച്ചു, പതിയെ ഞാൻ സിപിഎമ്മിലേക്ക് പോകുന്നുവെന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോൾ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്. എന്തെങ്കിലും നേടാനോ പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാനോ ആയിരുന്നുവെങ്കിൽ എനിക്ക് പത്രക്കാരെ വിളിച്ച് അതാവാമായിരുന്നു, മെയിൽ ചെയ്ത രാജിവിവരം പത്രക്കാർക്ക് ചോർത്തി നല്കിയവരെക്കുറിച്ഛന്വേഷിച്ചിട്ട് മതി എന്നേ ക്രൂശിക്കാൻ..
ഗത്യന്തരമില്ലാതെയാണ് എനിക്ക് പുറത്ത് പറയേണ്ടി വന്നത് അതോർക്കണം..ഒരു കുറ്റപ്പെടുത്തലുമില്ലാതെ ഒറ്റവരിയിൽ കൊടുത്ത രാജിക്കത്തിലൂടെ തന്നെ ഒരു പ്രശ്‌നത്തിന് ഞാൻ കാരണക്കാരനാവരുത് എന്ന ഉദ്ദേശമുണ്ടായിരുന്നു. കേട്ടത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്ന് മാത്രം ഉത്തരം പറഞ്ഞിരുന്നുള്ളു.. എന്നെ ഇടതു പക്ഷത്തേക്ക് ചാഞ്ഞ മരമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ആദ്യം എന്നേ സ്ഥാനമോഹിയാക്കി ചിത്രീകരിക്കുന്നതിന് പകരം ഉള്ളിൽ നിന്ന് കളിച്ചതാരാണ് എന്ന് അന്വേഷിക്കൂ. ഏത് ഗ്രൂപ്പ് ആർക്ക് വേണ്ടി എന്നൊക്ക എന്നേ കുത്തിക്കൊല്ലും മുൻപ് കണ്ടെത്തൂ.
 പിന്നെ എന്റെ അണ്ണാക്കിൽ വിരലിട്ട് ശർദ്ധിപ്പിക്കരുത്. രാമ സിംഹനാകും മുൻപ് ഒരുന്നത നേതാവെന്നോട് പറഞ്ഞത് ഒരു മുസല്മാനായ ഹിന്ദുവിനെയല്ല ഞങ്ങൾക്ക് വേണ്ടത് മുസ്ലീങ്ങളെ പാർട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസൽമാനെയാണെന്നാണ്. ആരാണെന്നു എന്റെ മര്യാദകൊണ്ട് ഞാൻ വെളിപ്പെടുത്തുന്നില്ല. ഇനി തുടരരുത്.. തുടർന്നാൽ 5 വർഷമായി ഉള്ളിൽ കൊണ്ടുനടന്നതെല്ലാം പുറത്തേക്കിടാൻ അവസരം ഉണ്ടാക്കരുത്..
ഒരു ഗ്രൂപ്പിലും ഞാനില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്കുറപ്പിക്കാം, ഞാൻ അധികാരമോ സ്ഥാനമോ ആഗ്രഹിച്ചിട്ടില്ലെന്ന്. ഗ്രൂപ്പ് വഴക്കിൽ എന്നേ ബലിയടാക്കരുത്. എന്റെ രക്തത്തിനായി ഒരുപാട് പേര് ദാഹിക്കുന്നുണ്ട്. പിന്നെ എന്റെ പ്രാദേശിക പ്രസിഡന്റ്(എലത്തൂർ) എന്നേ ചൊറിയുന്നുണ്ട്. തിരിച്ചു ഞാൻ മാന്തുമേ..പിന്നെ കരയരുത്. അഥവാ നിലവിളിക്കരുത്.'

Latest News