Sorry, you need to enable JavaScript to visit this website.

ആറ് വയസുകാരി കൊല്ലപ്പെട്ടത്  പീഡനത്തിന് ശേഷം 

കൊച്ചു കുട്ടികളെ പീഡിപ്പിക്കലും കൊല്ലലും ഇന്ത്യയില്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ പടിഞ്ഞാറന്‍ നാടുകളും ഇക്കാര്യത്തില്‍ വ്യത്യസ്ഥമൊന്നുമല്ല. സ്‌കോട്ട്‌ലന്റിലെ ബ്യുട്ട് ഐലന്റിലെ ആറ് വയസുകാരി മരണപ്പെട്ടത് ബലാല്‍സംഗത്തിനു ഇരയായി. വീട്ടില്‍ കിടന്നുറങ്ങിയ ആറ് വയസുകാരി അലേഷ മാക്ഫായിലിനെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്നു കുറ്റിക്കാട്ടിലിട്ട കേസിലെ പ്രതി അയല്‍വാസിയായ 16 കാരന്‍ ആണെന്ന് പോലീസ് കണ്ടെത്തി. ബലാല്‍സംഗ കുറ്റവും കൊലക്കുറ്റവും ചുമത്തിയ കൗമാരക്കാരനെ കോടതി റിമാന്റ് ചെയ്തു. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ 16 കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല . വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.25ഓടെയാണ് വീട്ടില്‍ നിന്നും അലേഷയെ കാണാതാകുന്നത്. ഒന്‍പത് മണിയോടെ അര്‍ദ്‌ബെഗ് റോഡിലെ മരക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കൊടുവിലാണ് മരണം കൊലപാതകമാണെന്നും ബലാല്‍സംഗം നടന്നെന്നും സ്ഥിരീകരിച്ചത്. കാടുനിറഞ്ഞ പ്രദേശത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടി എങ്ങിനെ ഇവിടെ എത്തിയെന്ന അന്വേഷണമാണ് കുട്ടിയുടെ വീടുമായി അടുപ്പമുള്ള കൗമാരക്കാരനിലെത്തിയത്. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം ഏറ്റുപറഞ്ഞു.

Latest News