Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌പോട്ടിഫൈക്ക് 45 ലക്ഷം ഡോളർ പിഴ

യൂറോപ്യൻ യൂനിയൻ (ഇ.യു) ഉപയോക്താക്കളുടെ ഡേറ്റാ സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ചതിന് മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ സ്‌പോട്ടിഫൈക്ക് 54 ലക്ഷം ഡോളർ പിഴ. സ്വീഡനിലാണ് ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ (ജി.ഡി.പി.ആർ) ലംഘനത്തിന് സ്‌പോട്ടിഫൈ നിയമക്കുരുക്കിലകപ്പെട്ടത്. വ്യക്തികളുടെ ഡാറ്റ ഉപയോഗിക്കുന്നതു സംബന്ധിച്ച് മുഴുവൻ വിവരങ്ങളും നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കമ്പനിക്കെതിരായ ആരോപണം. സ്വകാര്യതാ അവകാശ സംരക്ഷണ സന്നദ്ധ സംഘടനയായ നോയ്ബാണ് 2019 ൽ പരാതി നൽകിയത്. 
പരാതി പ്രകാരം ആവശ്യപ്പെട്ട എല്ലാ വ്യക്തിഗത ഡാറ്റയും നൽകുന്നതിൽ സ്‌പോട്ടിഫൈ പരാജയപ്പെട്ടു. പ്രോസസ്സിംഗ് അല്ലെങ്കിൽ സ്വീകർത്താക്കളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ല. മറ്റ് ആരോപണങ്ങൾക്കൊപ്പം അന്താരാഷ്ട്ര കൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ല.
ആദ്യം പരാതി ഫയൽ ചെയ്തത് ഓസ്ട്രിയയിലാണ്. ഡാറ്റാ പ്രോസസ്സിംഗ് ദേശീയ അതിർത്തികൾ കടക്കുമ്പോൾ കേസ് കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള ജി.ഡി.പി.ആറിന്റെ വൺസ്‌റ്റോപ്പ്‌ഷോപ്പ് മെക്കാനിസ പ്രകാരം സ്‌പോട്ടിഫൈയുടെ പ്രധാന ഇ.യു സാന്നിധ്യമുള്ള സ്വീഡനിലേക്ക് പരാതി അയച്ചു.
പരാതി വർഷങ്ങളോളം പരിഹരിക്കപ്പെടാതെ കിടന്നുവെന്ന് നോയ്ബ് പറയുന്നു. സ്വീഡിഷ് അതോറിറ്റി സമാന്തര എക്‌സ് ഒഫീഷ്യോ അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരെ ക്ഷണിച്ചിരുന്നില്ല.  ഡാറ്റ അഭ്യർഥനകളോട് ഒരു മാസത്തിനുള്ളിൽ പ്രതികരിക്കണമെന്ന് ജി.ഡി.പി.ആർ ആവശ്യപ്പെട്ടിട്ടും പാലിച്ചില്ല. 
നടപടിക്രമങ്ങളിൽ കക്ഷിയല്ലെന്ന സ്വീഡിഷ് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നിലപാടിനെതിരെ കോടതിയിൽ പരാതി നൽകി. പരാതി സമർപ്പിച്ച് ആറ് മാസത്തിന് ശേഷം തീരുമാനം ആവശ്യപ്പെടാൻ  പരാതിക്കാർക്ക് അവകാശമുണ്ടെന്ന് സ്റ്റോക്ക്‌ഹോം അഡ്മിനിസ്‌ട്രേറ്റീവ് കോടതി റിപ്പോർട്ടിൽ പരാമർശിച്ചു.
അതിനിടെ, കോർപറേറ്റ് പുനഃസംഘടനയുടെ ഭാഗമായി പോഡ്കാസ്റ്റ് ഡിവിഷനിൽ നിന്ന് 200 ജീവനക്കാരെ (രണ്ട് ശതമാനം) പിരിച്ചുവിടുമെന്ന് സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു.

Latest News