Sorry, you need to enable JavaScript to visit this website.

8100 കോടിയിലധികം രൂപയുടെ ജി. എസ്. ടി വെട്ടിപ്പ് കണ്ടെത്തി

ഇന്‍ഡോര്‍- ഇന്ത്യയില്‍ 8,100 കോടിയിലധികം രൂപയുടെ ജി. എസ്. ടി വെട്ടിപ്പ് നടന്നതായി മധ്യപ്രദേശ് വാണിജ്യനികുതി അധികൃതരുടെ കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 4,909 വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ് കുറ്റകൃത്യം നടത്തിയതെന്നും മധ്യപ്രദേശില്‍ നിന്നുള്ള നികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്‍ഡോറിലെ ഒരു സ്ഥാപനത്തിന്റെ ഒരു മാസത്തെ ഇ-വേ ബില്ലുകളുടെ പരിശോധനയിലാണ് സംസ്ഥാന ചരക്ക് സേവന നികുതി (ജി. എസ്. ടി) വകുപ്പിന് ഈ വന്‍ നികുതി വെട്ടിപ്പിന്റെ പ്രാഥമിക സൂചനകള്‍ ലഭിച്ചതെന്ന് മധ്യപ്രദേശ് വാണിജ്യ നികുതി കമ്മീഷണര്‍ ലോകേഷ് കുമാര്‍ ജാതവ് പറഞ്ഞു.

സൂക്ഷ്മപരിശോധനയില്‍ രാജ്യത്തുടനീളം 4,909 സംശയാസ്പദമായ ബിസിനസ് സ്ഥാപനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍  1,888 സ്ഥാപനങ്ങള്‍ ഡല്‍ഹിയിലാണുള്ളത്. 831 എണ്ണം ഉത്തര്‍പ്രദേശിലും 474 എണ്ണം ഹരിയാനയിലും 210 സ്ഥാപനങ്ങള്‍ തമിഴ്നാട്ടിലുമാണ്. മഹാരാഷ്ട്രയില്‍ 201, തെലങ്കാനയില്‍ 167, മധ്യപ്രദേശില്‍ 139 എന്നിങ്ങനെയാണ് നികുതി വെട്ടിച്ച സ്ഥാപനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

അന്വേഷണത്തിലുള്ള 4,909 സ്ഥാപനങ്ങള്‍ 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ ഏകദേശം 29,000 കോടി രൂപയുടെ വിറ്റുവരവ് ജി. എസ്. ടി റിട്ടേണില്‍ കാണിച്ചതായും അന്വേഷണത്തില്‍ 8,103 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായും ജാതവ് പറഞ്ഞു.

Latest News