Sorry, you need to enable JavaScript to visit this website.

40 ശതമാനം സര്‍ക്കാര്‍; ബി.ജെ.പിയുടെ പരാതിയില്‍ രാഹുലിനും മറ്റും സമന്‍സ്

ബംഗളൂരു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ കര്‍ണാടകയില്‍ അപകീര്‍ത്തി കേസ്.
40 ശതമാനം സര്‍ക്കാരെന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന്  ആരോപിച്ച് ബിജെപിയാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ട പരാതി നല്‍കിയത്. സിറ്റിംഗ്, മുന്‍ എംപിമാര്‍,എംഎല്‍എമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കേസ് ജൂലൈ 27 ലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് എല്ലാ പ്രതികള്‍ക്കും സമന്‍സ് അയക്കാനും ഉത്തരവിട്ടു.
ബിജെപിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തില്‍ പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എസ്. കേശവപ്രസാദ് മെയ് ഒമ്പതിനാണ് പരാതി നല്‍കിയിരുന്നത്.
2023 മേയ് അഞ്ചിന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി,സി പ്രമുഖ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ 40 ശതമാനം അഴിമതി നടത്തിയെന്നും നാലു വര്‍ഷത്തിനിടെ 1.5 ലക്ഷം കോടി രൂപ കൊള്ളയടിച്ചുവെന്നും ആരോപിച്ചതായി  പരാതിയില്‍ പറയുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും മുന്‍വിധി നിറഞ്ഞതും അപകീര്‍ത്തികരവുമാണെന്നാണ് പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.

 

Latest News