Sorry, you need to enable JavaScript to visit this website.

രഹസ്യരേഖകൾ കാർഡ്‌ബോർഡ് പെട്ടിയിൽ വീട്ടിലേക്ക് കടത്തി, ട്രംപിനെതിരെ ഗുരുതര കുറ്റം

വാഷിങ്ടൺ- അമേരിക്കയുടെ രഹസ്യരേഖകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുരുതരമായ വീഴ്ച വരുത്തിയതായി കുറ്റം ചുമത്തി. ഫ്‌ലോറിഡയിലെ മാർ-എ-ലാഗോ വസതിയിലേക്ക് 'നൂറുകണക്കിന്' രഹസ്യ സർക്കാർ രേഖകൾ കാർഡ്‌ബോർഡ് പെട്ടികളിൽ കൊണ്ടുപോയെന്നും 49 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.  വലിയ സാമൂഹിക പരിപാടികൾ പതിവായി നടത്തുന്ന മാർ-എ-ലാഗോയിൽ പെന്റഗൺ, സിഐഎ, നാഷണൽ സെക്യൂരിറ്റി ഏജൻസി എന്നിവയുടെ രേഖകൾ ഉൾപ്പെടുന്ന ഫയലുകൾ ട്രംപ് സുരക്ഷിതമാക്കിയിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
 പ്രതിരോധ രഹസ്യരേഖകൾ കൈവശം വയ്ക്കൽ, അന്വേഷണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ ഏഴുകുറ്റങ്ങളാണ് ചുമത്തിയത്. ക്രിമിനൽ കേസ് ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റ് ആണ് ട്രംപ്. മിയാമി കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ട്രംപ് വെളിപ്പെടുത്തി.

കഴിഞ്ഞവർഷം ട്രംപിന്റെ ഫ്‌ലോറിഡയിലെ റിസോർട്ട് മാർ- എ-ലാഗോയിൽനിന്ന് എഫ്.ബി.ഐ നടത്തിയ പരിശോധനയിൽ 11,000 രേഖകൾ പിടിച്ചെടുത്തിരുന്നു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയിലാണ് സുപ്രധാന കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയത്.
 

Latest News