Sorry, you need to enable JavaScript to visit this website.

'ഒന്നിപ്പ്': വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ സംസ്ഥാന പര്യടനത്തിന് ഞായറാഴ്ച തുടക്കം

കണ്ണൂർ-  വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദ്ദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം 'ഒന്നിപ്പ് ' ജൂൺ 11 ന് കണ്ണൂരിൽ നിന്ന് ആരംഭിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം, സഹവർത്തിത്വം എന്നീ ആശയങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ' ഒന്നിപ്പിന്റെ ' സാഹചര്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കേരള പര്യടനം നടത്തുകയാണ്. സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തി ത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും പര്യടനത്തിലൂടെ ശ്രമിക്കും. ഇതിനായി വിപുലമായ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. വംശീയ രാഷ്ട്രീയവും കോർപ്പറേറ്റ് ചങ്ങാത്തവും ധ്രുവീകരണ അജണ്ടകളും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. രാജ്യത്തിന്റെ സാമൂഹിക ശരീരത്തിൽ ഭീകരമായ വിള്ളലുകളാണ് സംഘ്പരിവാർ സൃഷ്ടിക്കുന്നത്. അധികാരം ഉപയോഗിച്ച് എല്ലാത്തരം പ്രതിലോമ പ്രവർത്തന ങ്ങളും അവർ നടത്തുകയാണ്. തങ്ങളല്ലാത്ത എല്ലാവരെയും തകർത്തെറിയുക യാണ് അവർ ചെയ്യുന്നത്. മണിപ്പൂരിൽ ഉയരുന്ന കൂട്ട നിലവിളി രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. ജബീന ഇർഷാദ് പറഞ്ഞു.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെയും സമാധാന പൂർണമായ സാമൂഹിക ജീവിതത്തെയും ഇല്ലാതാക്കി വെറുപ്പും വിദ്വേഷവും ആശങ്കകളും ഭീതിയും പടച്ചുവിട്ട് വക വഴികളിലൂടെ അധികാരം പിടിച്ചടക്കുന്ന രീതിയാണ് അവർ നടപ്പാക്കുന്നത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലും ഇത്തരം ശ്രമങ്ങൾ അവർ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ അധികാരത്തിൽ നിന്ന് ബിജെപിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെ യും അകറ്റി നിറുത്തുവാനുള്ള രാഷ്ട്രീയ ജാഗ്രതയും പ്രബുദ്ധതയും കേരളം എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ബിജെപി രാഷ്ട്രീയത്തിന് വിജയിക്കാൻ കഴിയാത്ത സ്ഥലമാണ് കേരളം. എന്നാൽ സമീപകാലത്തായി കേരളത്തിൽ നടന്നു കൊണ്ടിരി ക്കുന്ന സംഭവ വികാസങ്ങൾ ആശങ്കാജനകമാണ്. അധികാര സ്വാധീനങ്ങളിലൂടെ പ്രലോഭിപ്പിച്ചും ഭരണകൂട ഉപകരണങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും ചില സാമൂഹിക വിഭാഗങ്ങളെ കൂടെ നിറുത്തുവാൻ സംഘ്പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കേരളത്തെ സുരക്ഷാ ഭീഷണിയുള്ള സംസ്ഥാനമാക്കി ചിത്രീകരിച്ചും കേരളത്തിൽ നിലനിൽക്കുന്ന പൊതുവായ സംഘ് വിരുദ്ധ രാഷ്ട്രീയ വികാരത്തെ ദേശ വിരുദ്ധതയാക്കി അവതരിപ്പിച്ചും കേരളത്തിലെ സമുദായ സൗഹാർദ്ദ അന്തരീക്ഷത്തിന് വ്യാജ പ്രചാരണങ്ങളിലൂടെ തുരങ്കം വെച്ചുമാണ് ഈ ശ്രമം നടത്തുന്നത്. കേരള സ്റ്റോറി പോലുള്ള പ്രോപഗണ്ടാ സിനിമകൾ ഈ ലക്ഷ്യത്തോടെ നിർമ്മിക്ക പ്പെട്ടതാണ്. നിരന്തരമായി ഉണ്ടാകുന്ന ട്രെയിൻ തീപിടുത്തം ഇതിന്റെ മറ്റൊരു ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജബീന ഇർഷാദ് പറഞ്ഞു.

കേരത്തിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ശത്രുതയും സംശയവും വളർത്തൽ ലക്ഷ്യം വെച്ച് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണ ങ്ങൾ വ്യാപകമായി നടത്തുകയാണ്. ഇതിന് വേണ്ടി നൂറ് കണക്കിന് വ്യക്തികളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും നിയോഗിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന അപകടകരമായ ഈ സാമൂഹിക അന്തരീക്ഷ ത്തെ ഇല്ലാതാക്കാൻ കൂടുതൽ ക്രിയാത്മകമായ സാമൂഹിക  രാഷ്ട്രീയ ഇടപെട ലുകൾ ഉണ്ടാവണമെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഇഴയടുപ്പവും ആശയക്കൈമാറ്റങ്ങളും ശക്തിപ്പെടുത്തണം. ഇത്തരം ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാനും അഭിപ്രായ രൂപീകരണം നടത്താ നും സാധിക്കുന്ന വ്യക്തികളും സമൂഹങ്ങളും സാമൂഹിക വിഭാഗങ്ങളും പ്രസ്ഥാന ങ്ങളും ഒരുമിച്ചിരുന്നു കൂട്ടായ ശ്രമങ്ങൾ നടത്തണം.  ജബീന ഇർഷാദ് പറഞ്ഞു.

കലാ  സാഹിത്യ  സാംസ്‌കാരിക  വാണിജ്യ  വ്യവസായ മേഖലകളിൽ പ്രവർ ത്തിക്കുന്നവർക്കും രാഷ്ട്രീയ മത  സമുദായ സംഘടനകൾക്കും നേതാക്കൾക്കും ഇത്തരം ശ്രമങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ സാധിക്കും. അഭിപ്രായ വ്യത്യാസ ങ്ങളും വിയോജിപ്പുകളും നിലനിൽക്കെ തന്നെ രാജ്യത്തിന്റെ ഭാവി ലക്ഷ്യം വെച്ച് ഒരുമിക്കാൻ കഴിയണം. അതിലൂടെ മാത്രമേ ഇന്ത്യ എന്ന ആശയത്തെയും സൗഹാർദ്ദ കേരളത്തെയും വീണ്ടെടുക്കാൻ കഴിയൂ.  യാത്രയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രഗൽഭരുമായി ജാഥാ ലീഡർ ആശയ വിനിമയം നടത്തും. ഇതിന് പുറമെ പിന്നാക്ക പ്രദേശങ്ങൾ, ദലിത്  ആദിവാസി കോളനികൾ, തെരഞ്ഞെടുത്ത തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തും. സാമൂഹ്യ നീതി സംഗമങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. നവോത്ഥാന സംഗമങ്ങളും പ്രാദേശിക കുടുംബ സംഗമങ്ങളും സുഹൃദ് സംഗമങ്ങളും യുവജന സംഗമങ്ങളും പര്യടനത്തിന്റെ ഭാഗമായി നടക്കും. സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ പരിപാടികളോട് കൂടിയായിരിക്കും ഒന്നിപ്പ് ' പര്യടനം സമാപിക്കുക. ജബീന ഇർഷാദ് പറഞ്ഞു. 

നേതാക്കളായ സാദിഖ് ഉളിയിൽ, പള്ളിപ്രം പ്രസന്നൻ, ലില്ലി ജെയിംസ്, മുഹമ്മദ് ഇംതിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


 

Latest News