തേങ്ങയുടെ കാര്യം പറഞ്ഞപ്പോള്‍ 'ബോംബ് 'എന്നായി, വിമാനത്താവളത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍

ന്യൂദല്‍ഹി - വിമാനത്താവളത്തില്‍ വെച്ച് അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ്  ബോംബ് എന്ന വാക്ക് പറഞ്ഞുപോയി, പിന്നീട് രണ്ടു മണിക്കൂര്‍ ന്യൂദല്‍ഹി  വിമാനത്താവളത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍.  ദുബായിലേക്ക് പോകാനായി ദല്‍ഹി - മുംബൈ കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് പ്രശ്‌നമായത്. ഇതിന്റെ പേരില്‍  വിസ്താര ഫ്‌ളൈറ്റ് രണ്ട് മണിക്കൂറോളം നേരമാണ് സര്‍വ്വീസ് നടത്താന്‍ താമസിച്ചത്. വിമാനം കാത്തിരുന്ന യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു.

യുവാവിന്റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരി ഈ ഫോണ്‍ സംഭാഷണണം  കേള്‍ക്കുകയും ബോംബ് എന്ന വാക്കുകേട്ട് പരിഭ്രാന്തയാകുകയും ചെയ്തു.  ഉടന്‍ തന്നെ ഇവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെയും ലഗേജുകളും  പരിശോധിക്കുകയും ചെയ്തു. ഏറെ  നേരത്തെ പരിശോധനക്കിടയിലാണ് ബോംബ് ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തിയത്. അപ്പോഴേക്കും യുവാവ് യാത്ര ചെയ്യാനിരുന്ന ദല്‍ഹി- മുംബൈ കണക്ഷന്‍ വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.

 

Latest News