Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ ഓഗസ്റ്റ് 15 മുതല്‍, സമയക്രമം നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍. സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്കുള്ള പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ് നടപ്പാക്കുന്ന്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിശദമായ ചര്‍ച്ച നടത്തി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തില്‍ വന്ന് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15നാണ് പ്രാബല്യത്തില്‍ വരിക. എല്ലാ വീടുകളിലേയും ഗൃഹനാഥമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ ഓണ്‍ലൈനിലൂടെ ഇതിനായി അപേക്ഷകള്‍ നല്‍കാം. ഏതെങ്കിലും സാമൂഹിക പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗൃഹനാഥകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.
അന്നഭാഗ്യ പദ്ധതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബിപിഎല്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും പത്ത് കിലോ അരി വീതം മാസം സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നല്‍കുന്ന പദ്ധതി ജൂണ്‍ 11 മുതലാണ് പ്രാബല്യത്തില്‍ വരിക. സ്ത്രീ യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ മാത്രമേ സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്തര്‍സംസ്ഥാന യാത്രകള്‍ ഈ പദ്ധതി പ്രകാരം അനുവദിക്കില്ല.
2022-23ല്‍ ബിരുദം നേടിയ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും രജിസ്റ്റര്‍ ചെയ്ത് 24 മാസം വരെ ലഭിക്കും. അതിനിടയില്‍ ഇവര്‍ ഒരു ജോലി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ പ്രതിമാസ തൊഴിലില്ലാ വേതനം നിര്‍ത്തും.
200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതല്‍ തുടങ്ങും. ജൂലൈ വരെയുള്ള കുടിശ്ശിക ഉപഭോക്താക്കള്‍ തിരിച്ചടക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഗാര്‍ഹിക തലത്തിലുള്ള വാര്‍ഷിക ഉപഭോഗത്തെ ആശ്രയിച്ചാണ് ഈ ആനൂകല്യം ലഭിക്കുക. പ്രതിമാസ ശരാശരി കണക്കാക്കി അതില്‍ 10 ശതമാനം അധികമായി ചേര്‍ക്കും. അന്തിമ കണക്ക് 200 യൂണിറ്റില്‍ താഴെയാണെങ്കില്‍ വൈദ്യുതി ബില്‍ നല്‍കേണ്ടതില്ല.

 

 

Latest News