Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെക്‌സിന് വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

ഹൈദരാബാദ്- ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണകാരണം വെളിപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. മെയ് 20 ന് രാത്രിയാണ് കുറ്റകൃത്യം നടന്നതെങ്കിലും 10 ദിവസത്തിന് ശേഷമാണ് കേസിനു തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞത്.
ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാര്യ ജന്‍സിയെ (20) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് ജാതവത് തരുണ്‍ (24) പോലീസിനോട് സമ്മതിച്ചു.
തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ദമ്പതികള്‍ 2021ല്‍ പ്രണയത്തെ തുടര്‍ന്നാണ് വിവാഹിതരായത്.  ഓട്ടോ റിക്ഷാ െ്രെഡവറായ തരുണ്‍ ഭാര്യയോടൊപ്പം ഹൈദരാബാദിലേക്ക് കുടിയേറുകയായിരുന്നു. കുടുംബം ഐഎസ് സദന്‍ ഡിവിഷനിലെ ഖാജാ ബാഗിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. ഏപ്രില്‍ 16 നാണ് ജാന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മെയ് 20ന് രാത്രി സെക്‌സിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍  വളരെ ക്ഷീണിതയാണെന്നാണ് ജാന്‍സി മറുപടി നല്‍കിയത്. നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ നിലവിളിച്ചുവെന്നും വായില്‍ കൈ കൊണ്ട് അമര്‍ത്തിയപ്പോള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തരുണ്‍ പോലീസിനോട് പറഞ്ഞു. വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് പരിഭ്രാന്തനായ തരുണ്‍  ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ തന്നെ ഉവൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചതും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതും.
ജാന്‍സിയുടെ പിതാവ് നെനാവത് റെക്കിയയുടെ പരാതിയിലാണ് സൈദാബാദ് പോലീസ് കേസെടുത്തത്. മേയ് 30 ന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി.
തരുണിനെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Latest News