Sorry, you need to enable JavaScript to visit this website.

വീണ്ടും വെടിപൊട്ടിച്ച് പൈലറ്റ്, രാജസ്ഥാനില്‍ സ്ഥിതി പഴയതുതന്നെ

ജയ്പുര്‍ - രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പടവെട്ടലിന് അറുതിയായില്ല. അഴിമതിക്കെതിരെ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ചു. സമയം ഇന്ന് അവസാനിക്കുന്നെന്നും നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ നീക്കം ആലോചിക്കുമെന്നും സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തിയാണു നാലു മണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ഗെലോട്ടും സച്ചിനും ഒന്നിച്ചുനില്‍ക്കുമെന്ന് ഇരുവരുടെയും സാന്നിധ്യത്തില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഗെലോട്ടുമായി സച്ചിന്‍ ഉടക്കുകയായിരുന്നു.

മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സര്‍ക്കാര്‍ കാലത്തെ അഴിമതികള്‍ അന്വേഷിക്കണം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് പൈലറ്റിന്റെ ആവശ്യങ്ങള്‍.

 

 

Tags

Latest News