Sorry, you need to enable JavaScript to visit this website.

ജയ്പൂരില്‍ വൃദ്ധയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ യുവാവ് മനുഷ്യ മാംസം ഭക്ഷിച്ചു

ജയ്പൂര്‍ -  വൃദ്ധയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ യുവാവ് മനുഷ്യ മാംസം ഭക്ഷിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ നിവാസിയായ സുരേന്ദ്ര താക്കൂര്‍ എന്ന 24 വയസ്സുകാരനാണ് കൊലപാതകത്തിന് ശേഷം മനുഷ്യമാസം ഭക്ഷിച്ചത്. സെന്‍ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാരദാന ഗ്രാമത്തിലെ ശാന്തിദേവി(68)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് പ്രതി വയോധികയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഇവരുടെ പച്ചമാംസം ഭക്ഷിച്ചു. മാനസികാസ്വസ്ഥ്യമുള്ളയാളെ പോലെ പെരുമാറിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് ഹൈഡ്രോഫോബിയ' രോഗ ബാധിതനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  ഇയാള്‍ക്ക് നേരത്തെ പേവിഷ ബാധയേറ്റിരിക്കാമെന്നും ഇതിന് മതിയായ ചികിത്സ കിട്ടിയിട്ടുണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ആശുപത്രിയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നഴ്സുമാര്‍ ഇയാളെ കെട്ടിയിട്ടാണ് ചികിത്സിക്കുന്നത്. ശാന്തിദേവിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  സുരേന്ദ്ര താക്കൂറിനെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Latest News