Sorry, you need to enable JavaScript to visit this website.

തിരൂർ സ്വദേശിയായ വ്യാപാരിയെ കോഴിക്കോട്ട് വച്ച് വെട്ടിനുറുക്കി അട്ടപ്പാടിയിൽ തള്ളി; യുവാവും പെൺസുഹൃത്തും പിടിയിൽ

 മലപ്പുറം /  കോഴിക്കോട് - മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ദീഖാ(58)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരനായ ഷിബിലി, പെൺസുഹൃത്ത് ഫർഹാന എന്നിവർ ചെന്നൈയിൽ പിടിയിലായതായാണ് വിവരം. 
 കൊലപാതകത്തിൽ വൻ ആസൂത്രണമാണ് നടന്നത്. അതിന്റെ വിശാദംശങ്ങൾ പൂർണമായി ലഭ്യമായിട്ടില്ല. കൂടുതൽ അന്വേഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വ്യാപാരിക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ ഉണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ധിഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷണങ്ങളാക്കിയതെന്നാണ് പറയുന്നത്. 
 വ്യാപാരിയെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. വ്യാപാരിയുടെ എ.ടി.എമ്മും നഷ്ടമായിരുന്നു. എന്നാൽ എ.ടി.എമ്മിൽനിന്ന് പലപ്പോഴായി പണം പിൻവലിച്ചതായും വിവരമുണ്ട്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ നുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു. മലപ്പുറം എസ്.പി വെള്ളിയാഴ്ച മൃതദേഹം തള്ളിയ സ്ഥലം സന്ദർശിക്കും.
 

Latest News