Sorry, you need to enable JavaScript to visit this website.

വിവാഹാഘോഷത്തിനിടെ കാറിന്റെ വിൻഡോ ഗ്ലാസിൽ കഴുത്ത് കുരുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

തെലങ്കാന - വിവാഹാഘോഷത്തിനിടെ കാറിന്റെ സൈഡ് വിൻഡോ ഗ്ലാസ് കഴുത്തിൽ കുരുങ്ങി  കുട്ടിക്ക് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് നവദമ്പതികളോടൊപ്പം കാറിന്റെ പിൻസീറ്റിലിരുന്ന വരന്റെ ബന്ധുവായ ഒൻപതു വയസ്സുകാരി ബനോത് ഇന്ദ്രജയാണ് കഴുത്തിൽ വിൻഡോ ഗ്ലാസ് കുടുങ്ങി മരിച്ചത്.
  ഡ്രൈവർ അശ്രദ്ധമായി ഗ്ലാസ് ബട്ടൺ സ്വിച്ചിട്ട് ഉയർത്തിയതോടെ തല പുറത്തിട്ട് ആസ്വദിക്കുകയായിരുന്ന
കുട്ടിയുടെ കഴുത്തിൽ അമരുകയായിരുന്നു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജോഡം വില്ലേജിലാണ് സംഭവം. 
  ഉച്ചത്തിൽ പാട്ടുവച്ചതിനാലും പുറത്ത് പടക്കം പൊട്ടിക്കലിനിടയിലും കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ലെന്നാണ് പറയുന്നത്. വിവാഹച്ചടങ്ങുകൾക്കു ശേഷം മടങ്ങാൻ തുടങ്ങുമ്പോഴാണ് സംഭവം. 
 വധൂവരന്മാരോട് ചേർന്ന് പാട്ട് പാടുന്നതിനും നൃത്തത്തിൽ താളം പിടിക്കുന്നതിനുമിടെ കുട്ടിയുടെ കഴുത്ത് കാറിന് പുറത്ത് നിൽക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ അലസമായി പവർ വിൻഡോ സ്വിച്ച് അമർത്തിയതാണ് മരണത്തിന് ഇടയാക്കിയത്. പെൺകുട്ടിയുടെ പിതാവ് ബനോത്ത് വെങ്കിടേശ്വർ ലു നൽകിയ പരാതിയിൽ കാർ ഡ്രൈവർ ശേഖറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News