Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പിയെ മലർത്തിയടിക്കാൻ പ്രതിപക്ഷ നിര ശക്തമാകുന്നു, നിതീഷും രാഹുലും ചർച്ച നടത്തി

ന്യൂദൽഹി- 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു.  ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞ ദിവസം നടത്തിയതിന് ശേഷമാണ് കോൺഗ്രസ് നേതാക്കളുമായി നിതീഷ് കുമാർ ചർച്ച നടത്തിയത്. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോയെന്നും നേതാക്കൾ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്നും യോഗത്തിന്റെ തീയതിയും സ്ഥലവും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം, 'ഇപ്പോൾ രാജ്യം ഒരുമിക്കുമെന്നും ജനാധിപത്യത്തിന്റെ ശക്തി എന്നതാണ് ഞങ്ങളുടെ സന്ദേശമെന്നും ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും ഞങ്ങളും ബീഹാർ മുഖ്യമന്ത്രിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തു. നിതീഷ് കുമാർ ഇന്ന് രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന പ്രക്രിയയുമായി മുന്നോട്ടു പോകുകയാണെന്ന് ഖാർഗെ പറഞ്ഞു. 
ദൽഹിയിലെ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ വച്ചാണ് കുമാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, ജെഡിയു മേധാവി ലാലൻ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും യോഗത്തിൽ  പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അസുഖം കാരണം അവസാന നിമിഷം ഒഴിവാക്കി. 

മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ കോൺഗ്രസിനെ വിമർശിക്കുന്ന നേതാക്കളെ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ നിതീഷ് കുമാർ ഇതോടകം വിജയിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് മാത്രമാണ് സഖ്യത്തിൽ ചേരാതെ നിൽക്കുന്നത്. കഴിഞ്ഞയാഴ്ച നിതീഷ് കുമാർ തന്റെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടിരുന്നു. പ്രാദേശിക പാർട്ടികൾ അവരുടെ ശക്തി കേന്ദ്രങ്ങളിൽ ബി.ജെ.പിയെ നേരിടണമെന്നും അതിന് കോൺഗ്രസ് പിന്തുണ നൽകണമെന്നും മമത ആവശ്യപ്പെട്ടു. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് മത്സരിക്കുന്ന 200 സീറ്റുകളിൽ കോൺഗ്രസിന് മറ്റു പ്രാദേശിക പാർട്ടികൾ പിന്തുണ നൽകാമെന്നുമാണ് മമതയുടെ വാഗ്ദാനം. ഇതിന് ശേഷമാണ് ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ മഹായോഗം എന്ന ആശയം മമത മുന്നോട്ടുവെച്ചത്. 

'ജെപിയുടെ (ജയപ്രകാശ് നാരായണൻ) പ്രസ്ഥാനം ആരംഭിച്ചപ്പോൾ ബിഹാർ കേന്ദ്രത്തിൽ മാറ്റത്തിന്റെ പ്രതീകമായിരുന്നു. ബീഹാറിൽ ഒരു സർവകക്ഷിയോഗം ഉണ്ടെങ്കിൽ, അടുത്തതായി എവിടേക്കാണ് പോകേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം,' മമതാ ബാനർജി തന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മെഗാ വിജയത്തിന് പിന്നാലെ കർണാടകയിൽ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി. കുമാറിനും ഉപനേതാവ് തേജസ്വി യാദവിനും പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

Latest News