Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിൽ മരിച്ച സുൽഫിക്കറിന്റെ മൃതദേഹം അതിർത്തിയിലെത്തി ഏറ്റുവാങ്ങില്ലെന്ന് കുടുംബം

പാലക്കാട്- പാക്കിസ്ഥാനിലെ ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൽഫിക്കറി(48)ന്റെ മൃതദേഹം അതിർത്തിയിൽ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം. പഞ്ചാബ് അതിർത്തി വരെ പോയി മൃതദേഹം ഏറ്റുവാങ്ങാനുള്ള ശേഷി സുൽഫിക്കറിന്റെ രോഗിയായ പിതാവിനില്ല. കേരളത്തിലെ ഏതെങ്കിലും വിമാനതാവളത്തിൽ മൃതദേഹം എത്തിച്ചാൽ ഏറ്റുവാങ്ങി സംസ്‌കരിക്കുമെന്നും കുടുംബം അറിയിച്ചു. മൃതദേഹം കേരളത്തിൽ എത്തിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സുൽഫിക്കറിന്റെ ഭാര്യയും കുട്ടിയും വിദേശത്താണ്. അതിർത്തി ലംഘിച്ചെത്തിയ മത്സ്യതൊഴിലാളി എന്ന നിലയിലാണ് പാക് പോലീസ് സുൽഫിക്കറിനെ പിടികൂടിയത്. 2018-ലാണ് സുൽഫിക്കർ അവസാനമായി നാട്ടിലെത്തിയത്. ഇന്നലെ രാവിലെയാണ് മരണവിവരം കേരള പോലീസിനെ അറിയിക്കുന്നത്.
 

Latest News