Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രിസ്ഥാനത്തോട് ഇത്ര ആക്രാന്തമോ... ഗുജറാത്തുകാരന്റെ വലയില്‍ വീണത് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍

നാഗ്പൂര്‍- ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ മൂന്ന് ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പണം കൈപ്പറ്റിയതിന് അറസ്റ്റിലായ ഗുജറാത്തുകാരന്‍ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 എം.എല്‍.എമാരുമായി ഇപ്രകാരം ബന്ധപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സമാനമായ കേസില്‍ ഇയാളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ മോര്‍ബിയില്‍ താമസിക്കുന്ന പ്രതി നീരജ് സിംഗ് റാത്തോഡിനെ ചൊവ്വാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, ജാര്‍ഖണ്ഡ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 28 എം.എല്‍.എമാരുമായി റാത്തോഡ് ബന്ധപ്പെട്ടുവെന്നും അവര്‍ക്ക് പണത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും മൂന്ന് പേരെ വലയിലാക്കാന്‍ കഴിഞ്ഞതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന വ്യാജേനയാണ് റാത്തോഡ് എം.എല്‍.എമാരെ വിളിച്ചത്. സംഭാഷണത്തിനിടയില്‍, മറ്റൊരു രാഷ്ട്രീയക്കാരന്‍ കോളില്‍ ചേരുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ശബ്ദം മാറ്റി സംസാരിച്ചത് റാത്തോഡ് തന്നെയാണെന്നും ത്തോഡാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ പ്രധാന ഭവന പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട സ്ഥാനം വാഗ്ദാനം ചെയ്ത് ദല്‍ഹിയില്‍ നിന്നുള്ള ഒരു ബി.ജെ.പി നിയമസഭാംഗത്തെ റാത്തോഡ് വഞ്ചിച്ചതായി പോലീസ് പറഞ്ഞു. എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ ഈ വര്‍ഷം ജനുവരിയില്‍ ജാമ്യം നേടിയിരുന്നു.

 

Latest News